കാൻബെറ : ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡിൽ 14 വയസുകാരൻ ബോക്സ് ജെല്ലി ഫിഷിന്റെ കുത്തേറ്റ് മരിച്ചു. മക്കയ് നഗരത്തിന് വടക്ക് എയ്‌മോ ബീച്ചിലുള്ള മാർക്ക് ആൻജെലോ ലിഗ്‌മയോ ബീച്ചിലാണ് സംഭവം. കടൽത്തിരയിൽ കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയ്ക്ക് ജെല്ലിഫിഷിന്റെ കുത്തേറ്റത്.
ആറടിയോളം നീണ്ട ടെന്റക്കിളോട് കൂടിയ ജെല്ലി ഫിഷാണ് ആക്രമണം നടത്തിയത്. കുട്ടിയുടെ കൈയ്യിലും കാലിലും ജെല്ലിഫിഷിന്റെ ടെന്റക്കിളുകൾ ചുറ്റിയിരുന്നു. ഹൃദയാഘാതം നേരിട്ട കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
2006 മുതലുണ്ടാകുന്ന ജെല്ലിഫിഷ് ആക്രമണ മരണങ്ങളിൽ മൂന്നാമത്തേത് ആണിത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ക്വീൻസ്‌ലൻഡിന് വടക്ക് കേപ് യോർക്കിൽ 17കാരൻ ജെല്ലി ഫിഷ് ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. മനുഷ്യനും മൃഗങ്ങൾക്കും ഹാനികരമായിട്ടുള്ള മാരക വിഷമാണ് ബോക്സ് ജെല്ലിഫിഷുകളുടെ ശരീരത്തിലുള്ളത്. ഇവയുടെ വിഷം മനുഷ്യശരീരത്തിലെത്തി സെക്കന്റുകൾക്കുള്ളിൽ ശരീരം തളരുന്നതിനോ ഹൃദയാഘാതത്തിനോ അല്ലെങ്കിൽ ഉടൻ മരണത്തിനോ കാരണമാകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |