മുംബയ്: പുനൈയിൽ രണ്ടര വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ മഹാരാഷ്ട്രയിലെ പ്രത്യേക പോക്‌സോ കോടതി 38കാരന് വധശിക്ഷ വിധിച്ചു. മഹാരാഷ്ട്ര സ്വദേശി സഞ്ജയ് ബാബൻ ഖട്കറെയാണ് മരണം വരെ തൂക്കിലിടാൻ കോടതി ഉത്തരവിട്ടത്.
2021ലാണ് കേസിനാസ്പദമായ സംഭവം. പെൺകുഞ്ഞിനെ പ്രതി തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു. പിന്നീട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പ്രോസിക്യൂഷൻ വാദിച്ചു. പുണെയിലെ പാൻഷേത് പ്രദേശത്തായിരുന്നു സംഭവം. പെൺകുട്ടിയുടെ ശരീരത്തിൽ 11 കടിയേറ്റ പാടുകൾ കണ്ടെത്തിയിരുന്നതായും
സാഹചര്യത്തെളിവുകളുടേയും വിചാരണ സമയത്ത് സാക്ഷികൾ നൽകിയ മൊഴികളെയും അടിസ്ഥാനപ്പെടുത്തിയാണ് വിധി പ്രസ്താവിച്ചത്. കേസിൽ 17 സാക്ഷികളെ വിസ്തരിച്ചിരുന്നു. പോക്‌സോ നിയമത്തിലെ 6ാം വകുപ്പ് പ്രകാരമാണ് പ്രതിക്ക് വധശിക്ഷ വിധിച്ചതെന്ന് കോടതി പറഞ്ഞു. മരണം വരെ പ്രതിയെ തൂക്കിലേറ്റണമെന്നും കോടതി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |