ന്യൂഡൽഹി: റഷ്യൻ സേന ജനവാസ കേന്ദങ്ങളിൽ നടത്തുന്ന ആക്രമണമാണ് ഇന്ത്യൻ വിദ്യാർത്ഥി നവീന്റെ മരണത്തിനിടയാക്കിയതെന്ന് ഇന്ത്യയിലെ യുക്രെയിൻ അംബാസഡർ ഡോ. ഇഗോർ പോളിഖ പറഞ്ഞു. രജപുത്രരെ മുഗളൻമാർ കൂട്ടക്കൊല നടത്തിയതിന് സമാനമാണ് റഷ്യൻ ആക്രമണമെന്നും അദ്ദേഹം ആരോപിച്ചു. പുട്ടിനു മേൽ സമ്മർദ്ദം ചെലുത്തി അധിനിവേശം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ലോക നേതാക്കളോട് അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യുക്രെയിന് ഇന്ത്യ നൽകുന്ന മാനുഷിക സഹായങ്ങൾക്ക് ഇഗോർ നന്ദി രേഖപ്പെടുത്തി. നവീനെപ്പോലെ നിരപരാധികളെ കൊന്നൊടുക്കുന്നത് അവസാനിപ്പിക്കണമെന്നും ആളുകളെ ജീവിക്കാൻ അനുവദിക്കണമെന്നും ചെക്ക് എംബസി മേധാവി റൊമൻ മസറിക് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |