തൃശൂർ : 15 കാരിക്ക് നേരെ ലൈംഗിക പീഡനം നടത്തിയ കേസിൽ തൃശൂർ ഫാസ്റ്റ് ട്രാക്ക് കോടതി പ്രതിക്ക് വിവിധ വകുപ്പുകളിലായി 24 വർഷം തടവുശിക്ഷയും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പിഴയടക്കാത്ത പക്ഷം തടവുശിക്ഷ ഒരു വർഷം കൂടി കൂടുതൽ അനുഭവിക്കണം. ചേർപ്പ് തളിക്കുളം വീട്ടിൽ വിൻസന്റിനെയാണ് (46) തൃശൂർ ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതി ജഡ്ജ് ബിന്ദു സുധാകരൻ ശിക്ഷിച്ചത്. 2013 മുതൽ 2014 വരെയുള്ള കാലയളവിൽ പലതവണ അതിജീവിതയെ പീഡിപ്പിക്കുകയും പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തി പീഡനം ആവർത്തിക്കുകയും ചെയ്തു എന്നാണ് കേസ്. പോക്സോ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരവുമാണ് ശിക്ഷ വിധിച്ചത്. ചേർപ്പ് എസ്.ഐ അഭിലാഷ് കുമാർ രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ മാരായ കെ.സി. സേതു, എൻ.കെ. സുരേന്ദ്രൻ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനായി ഫാസ്റ്റ് ട്രാക് കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ: കെ.പി. അജയ് കുമാർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |