മോസ്കോ: യുക്രെയിനിൽ ഖാർകീവ് നഗരഭരണകൂടത്തിന്റെ ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്ന ഫ്രീഡം സ്ക്വയറിൽ ഉഗ്ര സ്ഫോടനങ്ങളും വൻ നാശവുമുണ്ടായി. ജനവാസകേന്ദ്രങ്ങളിൽ ഡസൻ കണക്കിന് ഗ്രാഡ്, ക്രൂസ് മിസൈലുകളാണ് റഷ്യ വർഷിച്ചത്. ഫ്ലാറ്റുകൾക്കുള്ളിൽ വരെ മിസൈലുകൾ പതിച്ചു.
കഴിഞ്ഞ ദിവസം ഖാർകീവ് പിടിക്കാനുള്ള റഷ്യൻ സേനയുടെ നീക്കം യുക്രേനിയൻ സേന വിഫലമാക്കിയിരുന്നു. അതിന്റെ തിരിച്ചടിയായി ഇന്നലെ റഷ്യ രൂക്ഷമാക്കിയ ആക്രമണത്തിൽ . ഖാർകീവിലെ ആക്രമണം റഷ്യയുടെ ഭരണകൂട ഭീകരതയാണെന്ന് യുക്രെയിൻ പ്രസിഡന്റ് സെലെൻസ്കി ആരോപിച്ചു.
ഇന്ത്യൻ വിദ്യാർത്ഥികൾ ഉടൻ
കീവ് വിടാൻ നിർദ്ദേശം
ന്യൂഡൽഹി: കീവിന്റെ വടക്കു പടിഞ്ഞാറൻ മേഖല ലക്ഷ്യമാക്കി റഷ്യൻ ടാങ്കുകളും കവചിത വാഹനങ്ങളും നീങ്ങുന്നതിന്റെ ഉപഗ്രഹ ചിത്രം പുറത്തുവന്നതിന് പിന്നാലെ കീവിലുള്ളവിദ്യാർത്ഥികളോട് അടിയന്തരമായി മറ്റ് മേഖലകളിലേക്ക് നീങ്ങാൻ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു. ട്രെയിനിൽ പോകുന്നതാണ് സുരക്ഷിതമെന്നും നിർദ്ദേശിച്ചു.
400ഒാളം ഇന്ത്യൻ വിദ്യാർത്ഥികൾ കീവിലെ ഇന്ത്യൻ എംബസിക്ക് സമീപമുള്ള കെട്ടിടത്തിൽ കഴിയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |