കാസർകോട്: കാർഷിക വികസനത്തിനു വേണ്ടി വായുവും വെള്ളവും മണ്ണും വിഷമയമാക്കുക എന്ന കുറ്റകൃത്യമാണ് കാസർകോട്ട് ഭരണകൂടം ചെയ്തതെന്ന് എൻ.എ.പി.എം ദേശീയ കൺവീനറും മുംബൈയിലെ ചേരിനിവാസികളുടെ പാർപ്പിടാവകാശ സമരനേതാവുമായ സഞ്ജയ് മംഗള ഗോപാൽ പറഞ്ഞു. എൻഡോസൾഫാൻ സമര സംസ്ഥാന ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടന്ന ഐക്യദാർഡ്യ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയ്ത കുറ്റകൃത്യത്തിന് പിഴയൊടുക്കാതെ ഭരണത്തിൽ തുടരാനുള്ള അർഹത സർക്കാരുകൾക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന എൻഡോ സൾഫാൻ സമര ഐക്യദാർഢ്യ സമിതി ചെയർപേഴ്സൺ ഡോ: സോണിയ ജോർജ് അദ്ധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി, ലീലാകുമാരിയമ്മ, കെ.അജിത, പ്രൊഫ: കുസുമം ജോസഫ്, സി.ആർ നീലകണ്ഠൻ, എസ് രാജീവൻ, ജോൺ പെരുവന്താനം, അഡ്വ: പി.എ.പൗരൻ ,പ്രൊഫ: ഗോപിനാഥൻ, പി.ടി. ജോൺ , പി.കെ.രവീന്ദ്രൻ,സി.എച്ച് ബാലകൃഷ്ണൻ ,എം.കെ. ദാസൻ , വിനോദ് പയ്യട, സാഹിദ ഇല്യാസ്, സുബൈർ പടപ്പ് , ഹമീദ് ചേറങ്കൽ . കെ.കെ.സുരേന്ദ്രൻ ,ഫറീന കോട്ടപ്പുറം, റജാസ് എന്നിവർ സംസാരിച്ചു. എൻഡോ സൾഫാൻ പീഡിത ജനകീയ മുന്നണി കൺവീനർ മുനീസ അമ്പലത്തറ ആമുഖഭാഷണം നടത്തി.അമ്പലത്തറ കുഞ്ഞിക്കൃഷ്ണൻ ഭാവി പരിപാടി പ്രഖ്യാപനം നടത്തി. ദുരിത ബാധിതയുടെ അമ്മ ചന്ദ്രാവതി സമര പ്രഖ്യാപന പ്രമേയം അവതരിപ്പിച്ചു. സർക്കാർ എൻഡോ സൾഫാൻ ദുരിത ബാധിതരുടെ പ്രശ്നങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ചില്ലെങ്കിൽ ഏപ്രിൽ അവസാനത്തോടെ തിരുവനന്തപുരത്ത് അനിശ്ചിതകാല സമരം തുടങ്ങാനും കൺവെൻഷൻ തീരുമാനിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |