ചേർത്തല: തീരജനതയുടെ തീരാദുരിതം അകറ്റുന്ന ഹൈക്കോടതി വിധി നടപ്പിലാക്കാൻ സർക്കാരുകളും ഉദ്യോഗസ്ഥരും പ്രത്യേക താത്പര്യം കാണിക്കണമെന്ന് ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകൻ അഡ്വ. എ.ജയശങ്കർ അഭിപ്രായപ്പെട്ടു. കൃപാസന ത്തിന്റെയും കേരള സ്വതന്ത്റമത്സ്യത്തൊഴിലാളി ഫെഡറേഷന്റെയും നേതൃത്വത്തിൽ അർത്തുങ്കലിൽ തുടങ്ങിയ സെന്റർ ഫോർ കോസ്റ്റൽ പ്രൊട്ടക്ഷൻ ആൻഡ് ഡവലപ്പമെന്റ് സ്റ്റഡീസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആഗോള താപനം ഉൾപ്പെടെയുള്ള ഗുരുതര പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ അഭിമുഖീകരിക്കുന്നത് തീരവും തീരദേശവാസികളുമാണ്. ഈ സാഹചര്യത്തിൽ തീരം പ്രത്യേകം സംരക്ഷിക്കപ്പെടണമെന്നും ഈ വിധി തീരത്തിന് ചരിത്ര വിജയമാണെന്നും ജയശങ്കർ പറഞ്ഞു. തീരസംരക്ഷണ പഠന കേന്ദ്രത്തിന്റെ ആശിർവാദം ആലപ്പുഴ രൂപതാ ബിഷപ്പ് ജെയിംസ് റാഫേൽ ആനാപറമ്പിൽ നിർവഹിച്ചു.
ആലപ്പുഴ രൂപതാ വികാരി ജനറാൾ മോൺ. ജോയി പുത്തൻവീട്ടിൽ, കൃപാസനം കോസ്റ്റൽ മിഷൻ ഡയറക്ടർ ഫാ. വി.പി. ജോസഫ് വലിയവീട്ടിൽ, അർത്തുങ്കൽ ബസിലിക്ക റെക്ടർ ഫാ. സ്റ്റീഫൻ ജെ. പുന്നയ്ക്കൽ, കേരള സ്വതന്ത്റ മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജാക്‌സൺ പൊള്ളയിൽ, ഫാ. ജോൺസൺ പുത്തൻവീട്ടിൽ, രാജു ആശ്രയം, ആന്റണി കുരിശിങ്കൽ, എഡ് വേർഡ് തുറവൂർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |