SignIn
Kerala Kaumudi Online
Thursday, 25 April 2024 5.20 PM IST

നിരത്തുകൾ കൈയേറി ശ്വാനപ്പട

f

തിരുവനന്തപുരം: തെരുവ് നായ പിടിത്തവും വന്ധീകരണവും നിലച്ചതോടെ നിരത്തുകൾ കീഴടക്കി നായ്‌ക്കൾ. തമ്പാനൂർ, കിഴക്കേകോട്ട, കുമാരപുരം, പേട്ട, ചാക്ക, ആനയറ, ചാല, കിള്ളിപ്പാലം, വെസ്റ്റ് ഫോർട്ട് തുടങ്ങളീ നഗരത്തിലെ പ്രധാനയിടങ്ങളിലെ റോഡുകളിലെല്ലാം ഇവയുടെ ശല്യമേറിയിട്ടുണ്ട്. മാലിന്യം തള്ളുന്ന നഗരത്തിലെ വിവിധയിടങ്ങൾ കേന്ദ്രമാക്കിയാണ് ഇവയുടെ വിളയാട്ടം.

നായ കുറുകെ ചാടി ദിനംപ്രതി നിരവധി ഇരുചക്രവാഹന യാത്രികരാണ് അപകടത്തിൽപ്പെടുന്നത്. കാര്യമായ പരിക്കുകളില്ലാതെ പലരും രക്ഷപ്പെടുന്നത് തലനാരിഴയ്‌ക്കാണ്.

മെ‌ഡിക്കൽ കോളേജ് - കുമാരപുരം റോഡിലും തമ്പാനൂരും ആനയറിലുമാണ് അപകടങ്ങൾ പതിവാകുന്നത്.

കുരച്ചുകൊണ്ട് അടുക്കുന്നവയെ കണ്ട് ഭയന്ന് വീണവരും നായയെ ഇടിക്കാതിരിക്കാൻ വാഹനം വെട്ടിത്തിരിച്ച് വീണവരും ഇക്കൂട്ടത്തിലുണ്ട്. ഇരുട്ട് വീണാൽ ഇവയുടെ ശല്യം രൂക്ഷമാണെന്ന് നഗരവാസികളും പറയുന്നു. കാൽനട യാത്രക്കാർക്കും ഇവയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. പ്രദേശവാസികൾ റോഡിൽ തള്ളുന്ന മാലിന്യങ്ങൾ ഭക്ഷണമാക്കിയാണ് ഇവയുടെ വാസം. ഒരു മാസം 150ഓളം വന്ധീകരണ ശസ്ത്രക്രീയകൾ നടത്തുന്നുണ്ടെന്നാണ് അധികൃതർ വാദമെങ്കിലും ഇത് ഏറെക്കുറെ നിലച്ച മട്ടാണ്.

മാലിന്യ നീക്കം അവതാളത്തിൽ

ഭക്ഷണമാക്കുന്നത് പ്രദേശവാസികൾ തള്ളുന്ന ഭക്ഷണാവശിഷ്ടം

മാലിന്യ നീക്കം അവതാളത്തിൽ

നഗരത്തിലെ ഇടുങ്ങിയ റോഡുകളിലും വിജനമായി പ്രദേശങ്ങളിലും പ്ലാസ്റ്റിക്ക് ചാക്കുകളിലും കവറുകളിലും മാലിന്യം വലിച്ചെറിയുന്നത് പതിവാണ്. സി.സി ടിവികൾ ഇല്ലാത്ത നഗരത്തിലെ ഇടുങ്ങിയ റോഡുകളിലും ദേശീയപാതയ്‌ക്ക് സമീപവുമാണ് മാലിന്യം തള്ളൽ രൂക്ഷമായിരിക്കുന്നത്. കുട്ടികളുടെ ഡയപ്പറടക്കമുള്ള മാലിന്യങ്ങൾ കവറിൽ കെട്ടി പൊതു നിരത്തുകളിലാണ് വലിച്ചെറിയുന്നത്. ഇവിടങ്ങളിലെ മാലിന്യക്കൂമ്പാരങ്ങളിലും ചുറ്റുമാണ് നായ്ക്കളുടെ വാസം.

വൃത്തിയാക്കൽ പലത് നടത്തിയ പാർവതി പുത്തനാറിലും ആമയിഞ്ചാൻ തോട്ടിലും മാലിന്യം തള്ളൽ ഇതുവരെ കുറഞ്ഞിട്ടില്ല. നഗരസഭയുടെ ഭാഗത്ത് നിന്നുള്ള പരിശോധനയും നടപടികളും ഇല്ലാതായതും ഇത് ഇരട്ടിയാക്കി. മാലിന്യം തള്ളൽ തടയാൻ നഗരത്തിൽ സി.സി ടിവി അടക്കമുള്ള സംവിധാനങ്ങൾ സജ്ജമാക്കുമെന്ന് പലവട്ടം പറഞ്ഞിരുന്നെങ്കിലും ഇതെല്ലാം കടലാസിലുറങ്ങുകയാണ്. അതേസമയം നായ്ക്കളുടെ വന്ധ്യംകരണവും മാലിന്യ നീക്കവും കാര്യക്ഷമമായി നടക്കുന്നതായാണ് കോർപ്പറേഷന്റെ വാദം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.