തലശ്ശേരി: സി.പി.എം പ്രവർത്തകനായ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഏഴു പ്രതികൾ റിമാൻഡിൽ. തലശ്ശേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്. ബി.ജെ.പി തലശ്ശേരി മണ്ഡലം സെക്രട്ടറി പ്രജീഷ് (32), ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകരായ കൊച്ചറ ദിനേശൻ (45), പ്രജൂട്ടി (35), കെ. അഭിമന്യു (22), സി.കെ. അശ്വന്ത് (23), ദീപക് സദാനന്ദൻ (29), സി.കെ അർജുൻ (23) എന്നിവരാണ് റിമാൻഡിലായത്. വൈദ്യ പരിശോധനയ്ക്ക് ശേഷം വൻപൊലീസ് സന്നാഹത്തോടെയാണ് കോടതിയിൽ ഹാജരാക്കിയത്.
പ്രജീഷ്, കൊച്ചറ ദിനേശൻ, പ്രജൂട്ടി എന്നിവർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണെണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. 11 പ്രതികളാണ് ഇതുവരെ അറസ്റ്റിലായത്. പ്രതികൾ സഞ്ചരിച്ച ബൈക്കും ആയുധങ്ങളും ഇതുവരെ കണ്ടെത്തിയിട്ടില്ല. ആദ്യം അറസ്റ്റു ചെയ്ത കെ. ലിജേഷുൾപ്പെടെ നാലുപേരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തുവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |