ന്യൂഡൽഹി:യു.പിയിൽ ഇന്ന്ആറാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 10 ജില്ലകളിലായി 57 മണ്ഡലങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ 676 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 2.14 കോടി വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കും. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബി.ജെ.പി വിട്ട മുൻ മന്ത്രി സ്വാമി പ്രസാദ് മൗര്യ, പി.സി.സി പ്രസിഡന്റ് അജയ്കുമാർ ലല്ലു, സമാജ് വാദി പാർട്ടി നേതാവ് രാം ഗോവിന്ദ് ചൗധരി, യോഗി ആദിത്യ നാഥിനെതിരെ മത്സരിക്കുന്ന ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് എന്നിവരുടെ മത്സരം കൊണ്ട് ശ്രദ്ധേയമാണ് ആറാം ഘട്ട തിരഞ്ഞെടുപ്പ്.
18 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു സിറ്റിംഗ് മുഖ്യമന്ത്രി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 2004 ൽ നടന്ന തിരഞ്ഞെടുപ്പിൽ അന്നത്തെ മുഖ്യമന്ത്രി മുലായം സിംഗ് യാദവാണ് ഗുന്നൗറിൽ മത്സരിച്ചതാണ് അവസാനത്തെ സംഭവം. അതിന് ശേഷം മുഖ്യമന്ത്രിമാരായവരെല്ലാം നിയമസഭാ കൗൺസിലിലൂടെ ആ സ്ഥാനത്തെത്തിയവരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |