മോസ്കോ: യുക്രെയിൻ അധിനിവേശ പശ്ചാതലത്തിൽ റഷ്യയിൽ നിന്നുള്ള പൂച്ചകൾക്ക് വിലക്കേർപ്പെടുത്തി അന്താരാഷ്ട്ര പൂച്ച പ്രേമികളുടെ സംഘടനയായ ഫെഡറേഷൻ ഇന്റർനാഷണലേ ഫെലിനേ (എഫ്.ഐ.എഫ്.ഇ ). റഷ്യയിൽ നിന്നുള്ള വളർത്തു പൂച്ചകളുടെ പ്രദർശനങ്ങൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. യുക്രയിനിൽ റഷ്യ നടത്തുന്ന അധിനിവേശം ഞെട്ടിക്കുന്നതാണ്. യുക്രെയിനിലെ നിരവധി സാധാരണക്കാരുടെ ജീവനാണ് ആക്രമണത്തിൽ നഷ്ടമായത്. ആയിരങ്ങൾക്ക് പരിക്കേറ്റു. 100 കണക്കിനാളുകൾക്ക് വീട് നഷ്ടമായി. ലക്ഷങ്ങൾ ജീവൻ രക്ഷിക്കാനായി പാലായനം ചെയ്തു. ഈ അതിക്രമങ്ങൾ കണ്ടിരിക്കാൻ സാധിക്കില്ലെന്നും റഷ്യയിൽ നിന്നുള്ള വളർത്തു പൂച്ചകൾക്ക് വിലക്കേർപ്പെടുത്തുകയാണെന്നും എഫ്.ഐ.എഫ്.ഇ പറഞ്ഞു. റഷ്യയിൽ നിന്നുള്ള പ്രദർശകരുടെ പൂച്ചകളെ റഷ്യക്ക് പുറത്തുള്ള എഫ്.ഐ.എഫ്.ഇ പരിപാടികളിലും പ്രവേശിപ്പിക്കില്ല. പ്രദർശകർ ഏത് സംഘടനയിൽ ഉള്ളവരാണെങ്കിലും ഇത് ബാധകമാണ്. മാർച്ച് ഒന്നിന് പ്രാബല്യത്തിൽ വന്ന വിലക്ക് മേയ് 31 വരെ നീളും. ആവശ്യമെങ്കിൽ വിലക്ക് നീട്ടുമെന്നും എഫ്.ഐ.എഫ്.ഇ വ്യക്തമാക്കി.
ആണവയുദ്ധം ആഗ്രഹിക്കുന്നത് പാശ്ചാത്യ രാജ്യങ്ങൾ: സെർജി ലാവ്റോവ്
പാശ്ചാത്യ രാജ്യങ്ങളാണ് ആണവയുദ്ധത്തിന് ആഗ്രഹിക്കുന്നതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്. തങ്ങളുടെ നിയന്ത്രണം തെറ്റിക്കാനിടയുള്ള പ്രകോപനങ്ങൾ അനുവദിക്കില്ലെന്നും അദ്ദഹം പറഞ്ഞു. അന്താരാഷ്ട്ര മാദ്ധ്യമങ്ങൾക്കു നൽകിയ ഓൺലൈൻ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.റഷ്യയുടെ യുക്രെയിൻ അധിനിവേശം ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോഴാണ് വിഷയത്തിൽ പാശ്ചാത്യ രാജ്യങ്ങളെ പഴിച്ച് ലാവ്റോവ് രംഗത്തെത്തിയത്. മൂന്നാം ലോകമഹായുദ്ധം ആണവായുധങ്ങൾ ഉപയോഗിച്ചുള്ളതാകുമെന്ന് വ്യക്തമാണ്. ആണവയുദ്ധത്തെ കുറിച്ചുള്ള ചിന്തകള് നിരന്തരം കറങ്ങിക്കൊണ്ടിരിക്കുന്നത് പാശ്ചാത്യ രാഷ്ട്രീയക്കാരുടെ തലയ്ക്കുള്ളിലാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |