തിരുവനന്തപുരം: ജി.എസ്.ടി ഉദ്യോഗസ്ഥരുടെ അന്യായമായ കടന്നു കയറ്റങ്ങൾക്കെതിരെയും ജി.എസ്.ടിയുടെ പേരിൽ ഉദ്യോഗസ്ഥർ നടത്തുന്ന പീഡനങ്ങൾക്കെതിരെയും സംസ്ഥാന വ്യാപകമായി ഈ മാസം 10ന് സമരം നടത്തുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര പറഞ്ഞു. സെക്രട്ടേറിയറ്റ് നടയിലും 13 ജില്ലകളിൽ ജി.എസ്.ടി ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിന് മുന്നിലുമാണ് സമരം.
ടെസ്റ്റ് പർച്ചേസിന്റെ പേരിൽ കടകളിൽ വന്ന് എന്തെങ്കിലും സാധനം വാങ്ങി ബില്ല് കൈപ്പറ്റാതെ സ്ഥലംവിടുകയും പിന്നീട് ബില്ല് നൽകിയില്ല എന്ന കാരണം പറഞ്ഞ് ഇരുപതിനായിരം രൂപ പിഴ ഈടാക്കുകയുമാണ് ഉദ്യോഗസ്ഥർ ചെയ്യുന്നത്. ജി.എസ്.ടി രജിസ്‌ട്രേഷനുള്ള ഒരു വ്യാപാരിക്കും ബില്ല് എഴുതാതെ വ്യാപാരം ചെയ്യാൻ സാദ്ധ്യമല്ല. ബില്ല് വാങ്ങാതെ ആരെങ്കിലും പോയാൽ തന്നെ വ്യാപാരികൾ ബില്ല് എഴുതാറുണ്ട്. പതുങ്ങി നിന്ന് സാധനം വാങ്ങി ബില്ല് കൈപ്പറ്റാതെപോയി തിരിച്ചുവന്ന് ഫൈൻ അടിക്കുന്ന രീതി അനുവദിക്കാനാവില്ല. ഇപ്പോഴും വാറ്റ് നിയമത്തിന്റെ പേരിൽ വ്യാപാരികൾക്ക് നേരെയുള്ള പീഡനം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |