കൊല്ലം: പ്രശസ്ത ശിൽപ്പിയും കേരള ലളിതകലാ അക്കാഡമി മുൻ നിർവാഹക സമിതി അംഗവുമായിരുന്ന സുബേദാർ മേജർ പി. സുന്ദരത്തിന്റെ ഓർമ്മയ്ക്കായി ശ്രീനാരായണ കോളേജിൽ നിന്ന് വിരമിച്ച ഭാര്യ സത്യവതി വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിലെ അന്തേവാസികൾക്ക് ടോയ്‌ലെറ്റ് സൗകര്യമുള്ള വീൽചെയറും ഫിസിയോ തെറാപ്പി ഉപകരണങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്തു.
ഇന്ത്യൻ ആർമിയിൽ മെഡിക്കൽ കോർ ജൂനിയർ കമ്മ്ഷണറായിരുന്ന ഇദ്ദേഹം വിരമിച്ച ശേഷം നിർമ്മിച്ച പത്മാസനസ്ഥയായ മഹാലക്ഷ്മിയുടെയും ധ്യാന ബുദ്ധന്റെയും ശ്രീനാരായണ ഗുരുവിന്റെയും ശില്പങ്ങൾ ഏറെ പ്രശസ്തമാണ്. ശില്പിയുടെ മൂന്നാം ചരമവാർഷികത്തിൽ അദ്ദേഹത്തിന്റെ വസതിയായ മീനമ്പലം വിഘ്നേശ്വരത്തിൽ നടന്ന ചടങ്ങിൽ സ്നേഹാശ്രമം ചെയർമാൻ ബി. പ്രേമാനന്ദ്, വൈസ് ചെയർമാൻ തിരുവോണം രാമചന്ദ്രൻ പിള്ള, മാനേജർ ബി.സുനിൽകുമാർ, ട്രഷറർ രാജേന്ദ്രകുമാർ, ആലപ്പാട്ട് ശശിധരൻ എന്നിവർ ഉപഹാരങ്ങൾ ഏറ്റുവാങ്ങി.
കേരള സ്റ്ററ്റ് എക്സ് സർവീസ് ലീഗ് പാരിപ്പള്ളി യൂണിറ്റ് പ്രസിഡന്റ് എസ്.ശശിധരൻ നായർ, സെക്രട്ടറി പി. മധുസൂദനൻ നായർ, വൈസ് പ്രസിഡന്റ് എസ്.സതീശൻ, ട്രഷറർ ജി.സോമൻ പിള്ള, ഓർഗനൈസിംഗ് സെക്രട്ടറി കെ.സുനിൽകുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |