SignIn
Kerala Kaumudi Online
Tuesday, 23 April 2024 4.40 PM IST

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി: മൂന്നു വർഷത്തിനിടെ കർഷകർക്ക് 6,413 കോടി

welfare-pension-

തൃശൂർ: കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി മൂന്ന് വർഷം പിന്നിടുമ്പോൾ സംസ്ഥാനത്തെ 36.87 ലക്ഷം കർഷകർക്ക് ലഭിച്ചത് 6,413.36 കോടി രൂപ. നാല് മാസം കൂടുമ്പോൾ 2,000 രൂപ വീതം പ്രതിവർഷം 6,000 രൂപയാണ് കർഷകർക്കെത്തുന്നത്. 2021 ഡിസംബർ മുതൽ ഈ മാസം വരെയുള്ള പത്താം ഗഡു വിതരണം തുടരുമ്പോൾ 24.29 ലക്ഷം പേർക്ക് മുഴുവൻ തുകയും ലഭിച്ചു.

അതേസമയം തുടർന്നും പണം ലഭിക്കാൻ ഇ-കെ.വൈ.സി പുതുക്കണം. പെൻഷൻ മസ്റ്ററിംഗ് പോലെയുള്ള ഈ പ്രക്രിയ മാർച്ച് 31നകം പൂർത്തിയാക്കണം. അംഗങ്ങളല്ലാത്ത, കൃഷിയോഗ്യമായ ഭൂമിയുള്ളവർക്ക് അക്ഷയ കേന്ദ്രം, മൊബൈൽ ആപ്പ്, പോർട്ടൽ, കൃഷിഭവൻ എന്നിവ വഴി അപേക്ഷിക്കാം. ഭൂപരിധിയില്ല. അപേക്ഷകന്റെ ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് (സഹകരണ ബാങ്ക് പറ്റില്ല), റേഷൻ കാർഡ് നമ്പർ, 2018-19ലെയും ഇപ്പോഴത്തെയും ഭൂനികുതി രസീത് എന്നിവ അപ് ലോഡ് ചെയ്യണം. കൃഷിഭവനിലും ഈ രേഖകൾ സമർപ്പിക്കണം.

 പുതുക്കേണ്ട രീതി

പി.എം കിസാൻ പോർട്ടലിൽ ഫാർമേഴ്‌സ് കോർണറിലെ ഇ-കെ.വൈ.സി ഓപ്ഷനിൽ ക്ലിക്ക് ചെയ്‌ത് ആധാർ അധിഷ്ഠിതമായും പൊതുജന സേവന കേന്ദ്രം (അക്ഷയ) വഴി ബയോമെട്രിക് ഓതന്റിഫിക്കേഷൻ വഴിയും മൊബൈൽ ഫോണിലൂടെയും പുതുക്കാം. ക്ളിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന പുതിയ പേജിൽ ആധാർ നമ്പർ ചേർത്ത് സേർച്ച് ചെയ്യുക. തുടർന്ന് വരുന്ന പേജിൽ ആധാർ കാർഡുമായി ബന്ധിപ്പിച്ച ഫോൺ നമ്പർ നൽകി ഗെറ്റ് ഒ.ടി.പിയിൽ ക്ലിക്ക് ചെയ്യുമ്പോൾ മൊബൈൽ ഫോണിൽ ഒ.ടി.പി കിട്ടും. തുടർന്ന് ലഭിക്കുന്ന മറ്റൊരു ഒ.ടി.പിയും ഉപ്പെടുത്തിയാൽ അപേക്ഷ സമർപ്പിക്കാം.

'ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പർ ചേർത്താലേ അപ്‌ഡേഷൻ പൂർത്തിയാകൂ. എങ്കിലേ അടുത്ത ഗഡു (ഏപ്രിൽ-ജൂലായ്) ലഭിക്കൂ".

- എസ്. സുഷമ,
സംസ്ഥാന നോഡൽ ഓഫീസർ പി.എം കിസാൻ സമ്മാൻ നിധി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MONEY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.