□ മലയാളികൾക്കും കരുതലെന്ന് ചെന്നൈയിലെ ആദ്യ ദളിത് മേയർ
ചെന്നൈ: വട ചെന്നൈയിലെ തിരുവികനഗർ കൃഷ്ണദാസ് തെരുവിൽ നിന്നും പ്രൗഢ ഗംഭീരമായ റിപ്പൺ മാളികയിലേക്ക് ആർ.പ്രിയ പദമൂന്നിയപ്പോൾ വഴിമാറിയത് 333 വർഷത്തെ പാരമ്പര്യം. രാജ്യത്തെ ആദ്യത്തെ കോർപ്പറേഷനായ ചെന്നൈയുടെ ചരിത്രത്തിൽ ഒരിക്കലും മേയറുടെ കസേര ദളിത് വിഭാഗത്തിന് പ്രാപ്യമായില്ലെന്ന നീതികേടിന് അന്ത്യം. തമിഴകത്തെ കീഴ് വഴക്കങ്ങൾ മാറ്റിമറിക്കുന്ന മുൻ മേയർ കൂടിയായ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ഭരണകാലത്ത് ,ദളിത് വിഭാഗത്തിൽ നിന്നുള്ള ആദ്യ മേയറായി 28 കാരി പ്രിയ അധികാരമേറ്റു.
ഇത് വലിയൊരു അംഗീകാരമാണ്. ജനങ്ങളുടെ സേവിക്കാൻ ലഭിച്ച അവസരം. രവിവേചനവും കൂടുതെ എല്ലാവരുടേയും മേയറായി പ്രവർത്തിക്കും'മേയറായി സ്ഥാനമേറ്റ ശേഷം ആർ.പ്രിയ 'കേരളകൗമുദി'യോടു പറഞ്ഞു.
തികച്ചും അപ്രതീക്ഷിതമാണ് ഈ മേയർ പദവി . മത്സരിക്കുമ്പോൾ കൗൺസിലർ ആകുമെന്ന പ്രതീക്ഷ മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഇത്രയും സുപ്രധാന പദവിയിലേക്ക് എന്നെ തിരഞ്ഞെടുത്തെന്ന് അറിയിച്ചത് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ്. അദ്ദേഹത്തിന്റെ പ്രഭാവത്തിലാണ് തദ്ദേശ തിരഞ്ഞടുപ്പിൽ ഡി.എം.കെ മുന്നണിക്ക് വൻവിജയം നേടാൻ കഴിഞ്ഞത്. സമൂഹത്തിന്റെ പിന്നാക്കമേഖലയിലുള്ള സ്ത്രീകളുടെ ഉന്നമനത്തിനും, വെള്ളപ്പൊക്കം ഒഴിവാക്കുന്നതിനുമുള്ള പദ്ധതികൾക്കായിരിക്കും
മുൻഗണന. ചെന്നൈ വികസന പദ്ധതികളിൽ മലയാളികളെ കൂടി ഉൾക്കൊള്ളിക്കും.. ജാതി, ആണ്, പെണ്ണ്, ജന്മനാട് തുടങ്ങിയ വിവേചനങ്ങളൊന്നും ഉണ്ടാകില്ല. വട ചെന്നൈ പലപ്പോഴും റൗഡിസത്തിന്റേയും അക്രമത്തിന്റേയും നാടായി നിങ്ങളൊക്കെ തെറ്റിദ്ധരിച്ചിരിക്കുകയാണ്. അത്തരത്തിലുള്ള സിനിമകളാണ് കാരണം. ഇവിടത്തെ നാട്ടുകാരും മറ്റുള്ളവരെപ്പോലെയാണ്. കുടിവെള്ളത്തിന്റെ ദൗർലഭ്യം ഉൾപ്പെടെയുള്ള പ്രശ്നങ്ങളിവിടെയുണ്ട്. അതൊക്കെ പരിഹരിക്കണം."_പ്രിയ പറഞ്ഞു.
50 വർത്തിനു ശേഷമാണ് ഒരു വനിത ചെന്നൈ മേയറാകുന്നത്. വടക്കൻ ചെന്നൈയിൽ നിന്നുള്ള ആദ്യ മേയറും പ്രിയയാണ്.രാജാ കരുണാനിധിയാണ് ങഭർത്താവ്.
ചെന്നൈ
കോർപ്പറേഷൻ
കോമൺവെൽത്ത് രാജ്യങ്ങളിലെ രണ്ടാമത്തെ കോർപ്പറേഷൻ ഇംഗ്ലണ്ടിലെ രാജാവായിരുന്ന ജയിംസ് രണ്ടാമൻ പുറത്തിറക്കിയ ചാർട്ടർ പ്രകാരം 1688 സെപ്തംബറിലാണ് മദ്രാസ് കോർപറേഷൻ നിലവിൽ വന്നത്
ബ്രിട്ടിഷ് സാമ്രാജ്യത്തിനു കീഴിൽ യു.കെയ്ക്കു പുറത്തുള്ള ആദ്യ കോർപറേഷൻ.
സെന്റ് ജോർജ് ഫോർട്ട് കൗൺസിൽ അംഗമായിരുന്ന നഥാനിയേൽ ഹിഗ്ഗിൻസൻ ആയിരുന്നു ആദ്യ മേയർ.ആദ്യ സ്വദേശി മേയർ ടി.രാഘവയ്യ [1911]
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |