തിരുവനന്തപുരം: ദീർഘദൂര ബസുകൾക്കായി കെ.എസ്.ആർ.ടി.സി രൂപീകരിച്ച പുതിയ കമ്പനിയായ സ്വിഫ്ടിനു വേണ്ടി പുതിയ സ്ലീപ്പർ ബസുകൾ എത്തി. ആദ്യമായിട്ടാണ് കോർപറേഷൻ സ്ലീപ്പർ ബസുകൾ വാങ്ങുന്നത്. വോൾവോ ഷാസിയിൽ വോൾവോ തന്നെ ബോഡി നിർമ്മിച്ച് നൽകിയതാണ്. ഇവയുടെ ആദ്യബാച്ച് തിരുവനന്തപുരം ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത് എത്തി. ഗജരാജ എന്ന പേരിൽ ഇവ സർവീസ് നടത്തും. 40 പേർക്ക് കിടന്ന് സഞ്ചരിക്കാം. ആനവണ്ടി എന്ന് കളിയാക്കി വിളിക്കുന്നതിനെ പരിഷ്കരിച്ചാണ് ഗജരാജ എന്ന പേര് നൽകിയത്.
അശോക് ലൈലാന്റിന്റെ 20 സെമി സ്ലീപ്പർ, 72 എയർ സസ്‌പെൻഷൻ നോൺ എ.സി ബസുകളും രണ്ടുമാസത്തിനുള്ളിൽ ലഭിക്കും. 2017 ൽ 100 ബസുകൾ വാങ്ങിയശേഷം ഇപ്പോഴാണ് പുതിയ ബസുകൾ എത്തുന്നത്. സർക്കാർ നൽകിയ 50 കോടി രൂപയിൽ നിന്നാണ് ബസുകൾ വാങ്ങുന്നത്. 116 ബസുകൾ ഉടൻ സ്വി്ര്രഫിന്റെ ഭാഗമാകും. കരാർ അടിസ്ഥാനത്തിലാണ സ്വിഫ്ടിൽ നിയമിക്കുന്നത്. ബസുകൾ അപകടത്തിൽ പെടുത്തുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടി സ്വീകരിക്കും. അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കുന്നവരെ പിരിച്ചുവിടാനാണ് തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |