കൊല്ലം: ബ്യൂട്ടീഷ്യനായ സുചിത്രപിള്ളയെ പാലക്കാട് കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം വെട്ടിമുറിച്ച് പെട്രോൾ ഒഴിച്ച് കത്തിച്ചെന്ന കേസിൽ കൊല്ലം രണ്ടാം അഡിഷണൽ സെഷൻസ് ജഡ്ജി റോയ് വർഗീസ് മുമ്പാകെ വിചാരണ ആരംഭിച്ചു.
സുചിത്രപിള്ളയുടെ മാതാവായ വിജയലക്ഷ്മി ബന്ധുക്കളായ ജയകുമാരി, അനുപംദാസ്, അനിൽകുമാർ എന്നിവരെയും ഭാര്യമാതാവ് ചിത്രയെയും സാക്ഷികളായി വിസ്തരിച്ചു.
2020 മാർച്ച് 17 ന് കോലഞ്ചേരിയിൽ ട്രെയിനിംഗിനെന്ന് പറഞ്ഞ് പോയ മകളെ 20 ന് രാവിലെ 6ന് മൂന്നു പ്രാവിശ്യം വിളിച്ചപ്പോൾ ഫോൺ മൂന്നു പ്രാവിശ്യം റിംഗ് ചെയ്ത് കട്ടായെന്നും പിന്നീട് സ്വിച്ച് ഓഫായെന്നും അമ്മ വിജയലക്ഷ്മി മൊഴി നൽകി. പ്രതി പ്രശാന്ത് നമ്പ്യാരുമായി സുചിത്ര സ്ഥിരമായി ഫോണിൽ വിളിക്കാറുണ്ടായിരുന്നുവെന്നും 2.5 ലക്ഷം രൂപ പ്രതിക്ക് നൽകിയിരുന്നുവെന്നും വിജയലക്ഷ്മി പറഞ്ഞു.
സുചിത്ര പാലക്കാട് വന്ന് ഒരു കുഞ്ഞിനെ വേണമെന്ന് ആവശ്യപ്പെട്ടുവെന്നും പുറത്തുപോയി വന്നപ്പോൾ ആത്മഹത്യ ചെയ്തിരുന്നുവെന്നും മൃതദേഹം താനാണ് മുറിച്ച് പെട്രോൾ ഒഴിച്ച് കത്തിച്ച് കുഴിച്ചുമൂടിയതെന്നും പ്രതി തന്റെ മകളോട് പറഞ്ഞ അറിവാണ് തനിക്കുള്ളതെന്ന് പ്രതിയുടെ ഭാര്യമാതാവ് ചിത്ര മൊഴി നൽകി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ജി. മോഹൻരാജും പ്രതിക്കു വേണ്ടി മഹേഷ് എം. കൊയിലാണ്ടി, ബിനോയ് കൊയിലാണ്ടി, ബിപിൻചന്ദ് എന്നിവരും ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |