SignIn
Kerala Kaumudi Online
Friday, 29 March 2024 4.10 PM IST

നടപടികൾ പുരോഗമിക്കുന്നു: നഗരം കാമറകണ്ണിൽ സുരക്ഷിതം

cctv

55 ഇടങ്ങളിലായി സ്ഥാപിക്കുന്നത് 177 സി.സി.ടി.വി കാമറകൾ

പാലക്കാട്: നഗരത്തെ സുരക്ഷിത വലയമാക്കാൻ കാമറകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. പാലക്കാട് ഐ പദ്ധതിയുടെ ഭാഗമായാണ് നഗരത്തിലെ 55 ഇടങ്ങളിലായി 177 സി.സി.ടി.വി കാമറകൾ സ്ഥാപിക്കുന്നത്.

ജില്ലാ പൊലീസും പാലക്കാട് നഗരസഭയും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്ഥലപരിശോധന പൂർത്തിയായ ഭാഗങ്ങളിൽ നിലവിൽ കാമറകൾക്കായി തൂണുകൾ സ്ഥാപിക്കുന്ന പ്രവർത്തികളും മറ്റിടങ്ങളിലെ സ്ഥലപരിശോധനയും നടന്നുവരുകയാണ്. കാമറ സ്ഥാപിച്ചാൽ നഗരപരിധിയിലെ സുരക്ഷ ശക്തമാകുന്നതിനൊപ്പം റോഡോരങ്ങളിൽ മാലിന്യം തള്ളുന്ന പ്രശ്നത്തിനും പരിഹാരമാകുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ. ഹൗസിംഗ് കോളനികൾ, വ്യാപാരസ്ഥാപനങ്ങൾ,

കൊച്ചിൻ ഷിപ്പ്യാർഡിന്റെയും സി.എസ്.ആർ ഫണ്ടിൽ ഉൾപ്പെടുത്തി ഡിജിറ്റൽ ഇന്ത്യയും സ്വച്ഛ് ഭാരത് പദ്ധതിയും സ്ത്രീ സുരക്ഷയും സംയുക്തമായായി നടപ്പിലാക്കുന്ന പദ്ധതിയിൽ ഇ- ഡിജിറ്റൽ ബിസിനസ് സൊല്യൂഷൻസ് എന്ന കമ്പനിയുടെ നേതൃത്വത്തിലാണ് കാമറകൾ സ്ഥാപിക്കുന്നത്. സി.സി.ടി.വി കാമറയിലൂടെ പകർത്തുന്ന വീഡിയോ ദൃശ്യങ്ങൾ പാലക്കാട് നഗരസഭ, പൊലീസ്, ആർ.ടി.ഒ എൻഫോഴ്സ്‌മെന്റ് വിഭാഗം എന്നിവർക്ക് കാണാൻ സാധിക്കും. പദ്ധതിയിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ് വിഭാഗത്തെകൂടി ഉൾപ്പെടുത്തിയതിനാൽ ഗതാഗത നിയമം ലംഘിച്ച് ഓടുന്ന വാഹനങ്ങളെ പിടികൂടാനും ഏറെ സഹായിക്കും. കാമറകൾ സ്ഥാപിക്കുന്ന തൂണുകളിൽ സൂചന ബോർഡുകൾ, ഓട്ടോറിക്ഷ നിരക്ക് എന്നിവ ഉണ്ടായിരിക്കുമെന്ന് ട്രാഫിക് പൊലീസ് പറഞ്ഞു.

  • പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഒലവക്കോട് മുതൽ കൽമണ്ഡപം വരെ 16 കാമറകൾ സ്ഥാപിച്ചു
  • കാമറകൾക്ക് പത്തു വർഷം വാറന്റി.
  • കൺട്രോൾ റൂം ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിനകത്ത് പ്രവർത്തിക്കും.
  • സ്‌കൂളുകൾ, ബാങ്കുകൾ തുടങ്ങി പ്രധാന സ്ഥലത്തെല്ലാം കാമറകളുണ്ടാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, CCTV
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.