മോസ്കോ : റഷ്യയുടെ യുക്രെയിൻ അധിനിവേശം ആരംഭിച്ചത് മുതൽ യൂറോപ്പിന്റെ പല ഭാഗങ്ങളിലും ഗുരുതരമായ സൈബർ ആക്രമണങ്ങൾ ഉണ്ടായതായി റിപ്പോർട്ട്. ഫെബ്രുവരി 24ന് യു.എസ് സാറ്റലൈറ്റ് ഓപ്പറേറ്ററായ വിയാസാറ്റിന് നേരെയുണ്ടായ സൈബർ ആക്രമണത്തിൽ തങ്ങളുടെ 9,000 ത്തോളം ഉപഭേക്താക്കൾക്ക് ഇന്റർനെറ്റ് സേവനം നഷ്ടമായെന്ന് ഫ്രഞ്ച് ടെലികോം കമ്പനിയായ ഓറഞ്ച് വ്യക്തമാക്കി.
ബിഗ്ബ്ലൂ സാറ്റലൈറ്റ് ഇന്റർനെറ്റ് സർവീസിന്റെ മാതൃ കമ്പനിയായ യൂറ്റെൽസാറ്റിന്റെ 40,000ത്തോളം ഉപഭോക്താക്കളിൽ മൂന്നിൽ ഒരുവിഭാഗത്തിനും സമാന പ്രശ്നങ്ങൾ നേരിട്ടു. ജർമ്മനി, ഫ്രാൻസ്, ഹംഗറി, ഗ്രീസ്, ഇറ്റലി, പോളണ്ട് എന്നിവിടങ്ങളിലാണ് ഇന്റർനെറ്റ് സേവനങ്ങളിൽ തടസം നേരിട്ടത്.
തങ്ങളുടെ KA - SAT ഉപഗ്രഹത്തെ ആശ്രയിക്കുന്ന യുക്രെയിനിലെ ഉൾപ്പെടെയുള്ള യൂറോപ്യൻ ഉപഭോക്താക്കളിലും ഇന്റർനെറ്റ് സേവന തടസത്തിന് കാരണമായ സൈബർ തടസം നേരിട്ടെന്ന് വിയാസാറ്റ് വ്യക്തമാക്കിയിരുന്നു. അന്വേഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ ആരാണെന്ന് വ്യക്തമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |