ചെറുവത്തൂർ :തീയ്യരുടെ പ്രധാന ആരാധന കേന്ദ്രമായ നെല്ലിക്കാത്തുരുത്തി നിലമംഗലം ക്ഷേത്രത്തിൽ പൂരമഹോത്സവത്തിന്റെ വരവറിയിച്ചു കൊണ്ടുള്ള ചങ്ങാത്തം ചോദിക്കൽ ചടങ്ങിന് ആചാരപ്പെരുമയോടെയുള്ള തുടക്കം. തെക്കരുടെ ഭാഗക്കാരുടെ ചങ്ങാത്തം ചോദിക്കൽ ചടങ്ങാണ് ഇന്നലെ നടന്നത്.
രാവിലെ തോർത്തുമുണ്ടുടുത്ത് അതിനു മുകളിൽ പണിയോല വള്ളി കൊണ്ട് കെട്ടിയുറപ്പിച്ച് പന്തലിലെത്തിയ വാല്യക്കാർ ദേവിയെ തൊഴുതു വണങ്ങി കളി തുടങ്ങുകയും തുടർന്ന് ചെറുസംഘങ്ങളായി പിരിഞ്ഞ് ക്ഷേത്ര പരിധിയിലെ വീടുകളിലേക്ക് ഇറങ്ങും. പൂരത്തിന്റെ വരവറിയിച്ച് ആർപ്പുവിളികളോടെയുള്ള ക്ഷേത്ര സംഘം എല്ലാ വീടുകളിലും കയറിയിറങ്ങി ആതിഥ്യം സ്വീകരിച്ച് വൈകീട്ടോടെ ക്ഷേത്രത്തിൽ തിരിച്ചെത്തും . രണ്ടു ദിവസങ്ങളിലായി ക്ഷേത്ര പരിധിയിലെ നാലായിരത്തി അഞ്ഞൂറോളം വീടുകളിൽ സംഘങ്ങൾ കയറിയിറങ്ങും. ഏതെങ്കിലും വീട്ടിൽ സംഘം എത്തിയില്ലെന്ന പരാതി വന്നാൽ സംഘങ്ങൾ പിഴ ഒടുക്കേണ്ടിവരും. വടക്കേ സംഘത്തിന്റെ ചങ്ങാത്തം ചോദിക്കൽ ഇന്ന് നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |