ആലപ്പുഴ: നഗരത്തിലെ ഹോംസ്റ്റേയിൽ സൗത്ത് പൊലീസ് നടത്തിയ റെയ്ഡിൽ അനാശാസ്യ പ്രവർത്തനത്തിന് പിടിയിലായ 14പേരെ കോടതി റിമാൻഡ് ചെയ്തു. ആലപ്പുഴ, തിരുവനന്തപുരം, മലപ്പുറം, കൊല്ലം, കർണാടക, മുംബയ് എന്നിവിടങ്ങളിൽ നിന്നുള്ള അഞ്ചു സ്ത്രീകളും ഒൻപത് പുരുഷൻമാരുമാണ് കഴിഞ്ഞ ദിവസം പിടിയിലായത്. ആലപ്പുഴ കൈനകരി കുപ്പപ്പുറം സ്വദേശി ഷെമീർ (42), പള്ളാത്തുരുത്തി ചുങ്കം സലാം (40), പഴവീട് സ്വദേശി അനീഷ് (45), പല്ലന സ്വദേശി ഉമേഷ് (31), നീർക്കുന്നം സ്വദേശി അനന്തു (25), രാഹുൽ (30), ഉത്തർപ്രദേശ് സ്വദേശി ആവേശ് വിശ്വ ശർമ്മ (32), മുംബയ് സ്വദേശി മുഹമ്മദ് ഷെഫീഖ് (40), ഇടുക്കി കുമളി സ്വദേശി എബിൻ തോമസ് (36), തിരുവനന്തപുരം പാലോട് സ്വദേശിനി ജസീല (32), മുംബയ് സ്വദേശിനികളായ സ്വപ്ന (32), കജൾ (32), ഉത്തർപ്രദേശ് സ്വദേശിനി ഗ്രീറ്റാഡി കന്ന (28), കൊല്ലം ശൂരനാട് സ്വദേശിനി ശാന്തമ്മ (68) എന്നിവരെയാണ് ആലപ്പുഴ കെ.എസ്.ആ,ർ.ടി.സി ബസ് സ്റ്റേഷന് കിഴക്കുഭാഗത്തുള്ള ഹോം സ്റ്റേയിൽ നിന്ന് ഞായറാഴ്ച ഉച്ചയോടെ സൗത്ത് സി.ഐ എസ്. അരുൺകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പിടിയിലായ സ്ത്രീകൾക്കും ഏജന്റുമാർക്കും അന്തർ സംസ്ഥാന സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു.
നഗരത്തിൽ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സെക്‌സ് റാക്കറ്റുകൾ സജീവമായത്. കഴിഞ്ഞ കുറേ ദിവസങ്ങളായി രാത്രിയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് കിഴക്ക് ഭാഗത്ത് ആളൊഴിഞ്ഞ ഭാഗത്ത് തമ്പടിക്കുന്ന സെക്സ് റാക്കറ്റിൽപ്പെട്ട യുവതികളെ ഒരുസംഘം യുവാക്കൾ കടന്നാക്രമിക്കുന്നത് പതിവായിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം യുവാക്കളും സെക്സ് റാക്കറ്റിലെ ഏജന്റുമാരും തമ്മിൽ ഏറ്റുമുട്ടലുമുണ്ടായി. മൂന്നു ജീപ്പുകളിൽ പൊലീസെത്തിയാണ് സംഘത്തെ വിരട്ടി ഓടിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |