ന്യൂഡൽഹി: യുക്രെയിനുമായി ചർച്ച നടത്തി പ്രശ്‌നങ്ങൾ സമാധാനപരമായി പരിഹരിക്കണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാവിലെ യുക്രെയിൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കിയുമായി സംസാരിച്ചശേഷമാണ് പ്രധാനമന്ത്രി മോദി ഫോണിൽ പുട്ടിനെ വിളിച്ചത്. ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ ആവശ്യമായ സഹായമൊരുക്കാൻ ഇരു നേതാക്കളോടും അഭ്യർത്ഥിച്ചു.
പുട്ടിനുമായി നടത്തിയ 50 മിനിട്ട് നീണ്ട ഫോൺ സംഭാഷണത്തിലാണ് യുക്രെയിനിൽ സമാധാന ശ്രമങ്ങൾക്കായി ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ടത്. യുക്രെയിൻ പ്രതിനിധി സംഘവുമായി നടത്തുന്ന ചർച്ചയുടെ വിശദാംശങ്ങൾ പുട്ടിൻ പങ്കുവച്ചു. യുക്രെയിൻ സൈനിക അധിനിവേശവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ ഇരുവരും വിശദമായി സംസാരിച്ചെന്ന് പ്രധാനമന്ത്രിയുടെ ഒാഫീസ് അറിയിച്ചു.പ്രധാനമന്ത്രിയും യുക്രെയിൻ പ്രസിഡന്റ് സെലൻസ്കിയും ഇന്നലെ രാവിലെ നടത്തിയ ഫോൺ സംഭാഷണം 35 മിനിട്ട് നീണ്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |