തിരുവനന്തപുരം: സാമൂഹ്യാഘാത പഠനത്തിന് മുന്നോടിയായി സിൽവർലൈൻ പദ്ധതിക്കുവേണ്ടി 140 കിലോമീറ്ററോളം ദൂരത്തിൽ അതിർത്തി കല്ലുകൾ സ്ഥാപിച്ചതായി കെ- റെയിൽ അറിയിച്ചു. 530 കിലോമീറ്റർ പാതയാണ് നിർമ്മിക്കേണ്ടത്. തിരുവനന്തപുരം, കൊല്ലം, എണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട്, കോഴിക്കോട്, മലപ്പുറം, കോട്ടയം, ആലപ്പുഴ ജില്ലകളിലായാണ് ഇത്രയും ദൂരം കല്ലിട്ടത്. പത്തനംതിട്ടയിൽ വൈകാതെ തുടങ്ങും. കാസർകോട്ടാണ് ഏറ്റവും കൂടുതൽ കല്ലിട്ടത്. 14 വില്ലേജുകളിലായി 38 കിലോമീറ്റർ ദൂരം 1439 കല്ലുകളിട്ടു. കണ്ണൂരിൽ 12 വില്ലേജുകളിലായി 37 കിലോമീറ്ററും കോഴിക്കോട്ട് നാലര കിലോമീറ്ററോളം ദൂരത്തിൽ 134 കല്ലുകളും കോട്ടയത്ത് എട്ടുകിലോമീറ്റർ ദൂരത്തിൽ 385 കല്ലുകളും സ്ഥാപിച്ചു.
ആലപ്പുഴയിൽ 1.6 കിലോമീറ്ററിൽ 35 കല്ലുകളും തിരുവനന്തപുരത്ത് 12 കിലോമീറ്റർ ദൂരത്തിൽ 623 കല്ലുകളും സ്ഥാപിച്ചു. കൊല്ലത്ത് 14 കിലോമീറ്ററിൽ 721 കല്ലുകളും എറണാകുളത്ത് രണ്ടര കിലോമീറ്ററിൽ 68 കല്ലുകളുമിട്ടു.
മലപ്പുറത്ത് നാലു കിലോമീറ്ററിൽ 57 കല്ലുകളാണ് സ്ഥാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |