ആലപ്പുഴ: സംസ്ഥാനത്ത് എട്ടുകാലി മമ്മൂഞ്ഞ് രാഷ്ട്രീയമാണ് എൽ.ഡി.എഫ് സർക്കാരും മുഖ്യമന്ത്രി പിണറായി വിജയനും നടത്തുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പി സംസ്ഥാന നേതൃയോഗത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. യുദ്ധമുഖത്ത് കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് നേതൃത്വം കൊടുത്തത് മോദിയും കേന്ദ്രസർക്കാരുമാണ്. എന്നാൽ, 2400 മലയാളി വിദ്യാർത്ഥികളെ തങ്ങളാണ് നാട്ടിൽ എത്തിച്ചതെന്നാണ് ഇടത് സർക്കാർ അവകാശപ്പെടുന്നത്.
കെ റെയിൽ പദ്ധതി നടപ്പാക്കാൻ സംസ്ഥാനത്ത് ഭരണകൂട ഭീകരതയാണ് മുഖ്യമന്ത്രി നടത്തുന്നത്. ചോരചീന്തേണ്ടി വന്നാലും പദ്ധതിയെ ചെറുത്ത് തോല്പിക്കും. ഇന്ന് എറണാകുളത്ത് നടക്കുന്ന ജനകീയ കൺവെൻഷനുശേഷം പ്രക്ഷോഭം ആരംഭിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |