റോം: ഇറ്റലിയിലെ കാറ്റോലിക്കയിൽ നടന്ന പ്രഥമ ഗ്രാൻഡിസ്കാച്ചി കാറ്റോലിക്ക ഇന്റർനാഷണൽ ചെസ് ടൂർണമെന്റിൽ മലയാളി ഗ്രാൻഡ് മാസ്റ്റർ എസ്.എൽ നാരായണൻ ചാമ്പ്യനായി. ഇന്നലെ അവസാനിച്ച ടൂർണമെന്റിൽ 9 റൗണ്ടുകളിലായി 4 ജയവും 5 സമനിലയും ഉൾപ്പെടെ 6.5 പോയിന്റ് നേടിയാണ് നാരായണൻ കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞയിടെ ലോക ചാമ്പ്യനും ഒന്നാം റാങ്കുകാരനുമായ മാഗ്നസ് കാൾസണെ കീഴടക്കി താരമായി മാറിയ തമിഴ്നാട് സ്വദേശി ആർ.പ്രഗ്നാനന്ദ റണ്ണറപ്പായി. ഇന്നലെ നടന്ന അവസാന റൗണ്ടിൽ നാരായണൻ ഇറ്റലിയുടെ പിയർ ലൂയിഗി ബസ്സോയെ സമനിലയിൽ പിടിച്ചു. നാരയണനൊപ്പം പ്രഗ്നാനന്ദയുൾപ്പെടെ ആറോളം പേർക്ക് 9 റൗണ്ട് മത്സരങ്ങൾ അവസാനിക്കുമ്പോൾ 6.5 പോയിന്റായിരുന്നെങ്കിലും മികച്ച ടൈബ്രേക്ക് സ്കോറിന്റെ അടിസ്ഥാനത്തിൽ നാരായണൻ ചാമ്പ്യനാവുകയായിരുന്നു.തിരുവനന്തപുരം സ്വദേശിയായ നാരായണന് 2015ൽ തന്റെ 17-ാം വയസിലാണ് ഗ്രാൻഡ് മാസ്റ്റർ പദവി ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |