ന്യൂഡൽഹി: എയർ ഇന്ത്യയുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ (സി.ഇ.ഒ) പദവിയിലേക്ക് ഉടൻ നിയമനം നടത്തുമെന്ന് സൂചിപ്പിച്ച് ടാറ്റാ ഗ്രൂപ്പ്. കേന്ദ്രസർക്കാരിൽ നിന്ന് ടാറ്റ ഏറ്റെടുത്ത എയർ ഇന്ത്യയുടെ സി.ഇ.ഒയായി ടർക്കിഷ് വ്യോമയാന വിദഗ്ദ്ധൻ ഇൽകർ അയ്‌ചെയെ തിരഞ്ഞെടുത്തിരുന്നു. എന്നാൽ, സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് ഇൽകർ അയ്‌ചെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ടാറ്റ മറ്റൊരാളെ തേടുന്നത്.
രാജ്യസുരക്ഷാ കാരണങ്ങൾ മുൻനിറുത്തി അയ്‌ചെയുടെ നിയമനത്തിന് കേന്ദ്രം അനുമതി നൽകില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അയ്‌ചെയുടെ നിയമനത്തിനെതിരെ ആർ.എസ്.എസും രംഗത്തെത്തിയിരുന്നു. കാശ്മീർ വിഷയത്തിൽ ഇന്ത്യാവിരുദ്ധ പ്രസ്താവന നടത്തിയ ടർക്കിഷ് പ്രസിഡന്റ് എർദൊഗാന്റെ വ്യക്തിഗത ഉപദേശകനായിരുന്നു അയ്‌ചെ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |