SignIn
Kerala Kaumudi Online
Tuesday, 23 April 2024 5.05 PM IST

കരുതിയിരിക്കാം ഷോർട്ട് സർക്യൂട്ടിനെ

short

വീടുകളിലും കടകളിലും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തീപിടിത്തങ്ങളിലെ പ്രധാന വില്ലൻ
ഷോർട്ട് സർക്യൂട്ടാണ്. സൂക്ഷിച്ചാൽ ഇൗ അപകടം ഒഴിവാക്കാം

ഒരു ഇലക്ട്രിക് സർക്യൂട്ടിൽ സാധാരണ മൂന്നു വയറുകളുണ്ട്. ഫേസ്,ന്യൂട്രൽ പിന്നെ എർത്തും. കറണ്ട് കടന്നു പോവുന്ന ഫേസ് വയറിലെ കമ്പി എന്തെങ്കിലും കാരണവശാൽ ന്യൂട്രൽ വയറിലെ കമ്പിയുമായി സമ്പർക്കത്തിൽ വരുന്നതാണ് ഷോർട്ട് സർക്യൂട്ട്. ഇത് സാധാരണ വൈദ്യുതി പ്രവാഹത്തിന്റെ എത്രയോ ഇരട്ടി വൈദ്യുതി പ്രവഹിക്കാൻ കാരണമാകും. അമിതമായി പ്രവഹിക്കുന്ന വൈദ്യുതി പ്രതിരോധിക്കാനുള്ള സംവിധാനം കെട്ടിടത്തിലെ വയറിംഗിൽ ഇല്ലെങ്കിൽ അത് വയർ ഉരുകിപ്പോകാനും പരിസരത്തെ തീപിടിക്കാൻ സാദ്ധ്യതയുള്ള വസ്തുക്കളിൽ തീപിടിക്കാനും കാരണമാവും. ഇതാണ് ഷോർട്ട് സർക്യൂട്ട്.

പ്രതിരോധ സംവിധാനങ്ങൾ

ഫ്യൂസ് വയർ

കെട്ടിടത്തിന്റെ വയറിംഗ് ഡിസൈൻ ചെയ്യുമ്പോൾ ഷോർട്ട് സർക്യൂട്ട് തടയാനുള്ള മാർഗങ്ങൾ ഉൾപ്പെടുത്തുന്നുണ്ട്. അതിൽ ഒന്നാമത്തെതാണ് 'ഫ്യൂസ് വയർ'. വയറിംഗ് പാനലിൽ മീറ്ററിനോട് ചേർന്ന് തന്നെ ഇത് കാണാം.

കെട്ടിടത്തിന്റെയും വയറിംഗിന്റെയും സുരക്ഷയ്ക്കായിട്ടാണ് ഫ്യൂസ് ഉൾപ്പെടുത്തിയിരിക്കുന്നത്. അമിത വൈദ്യുതി പ്രവാഹത്തിൽ ഇടയ്ക്കിടെ ഫ്യൂസ് പോകുമ്പോൾ അസൗകര്യം മറികടക്കാൻ ഒരു നിശ്ചിത വൈദ്യുതിക്ക് മേൽ വന്നാൽ ഉരുകിപ്പോകുന്ന ഈ ഫ്യൂസ് വയറിനു പകരം ചിലരെങ്കിലും നല്ല കട്ടിയുള്ള കമ്പികൊണ്ട് കെട്ടി 'മിടുക്കു' കാട്ടാറുണ്ട്. എന്നാൽ ഇത് വഴിമരുന്നിടുന്നത് ഒരു ഭാവി തീപിടുത്തതിനാണെന്ന് അവർ തിരിച്ചറിയുന്നില്ല.

മിനിയേച്ചർ സർക്യൂട്ട് ബ്രേക്കർ

പരിധിയിൽ കൂടിയ വൈദ്യുതി പ്രവാഹമുണ്ടായാൽ സർക്യൂട്ട് താനെ ഓഫാകുന്ന സംവിധാനമാണിത്. ഇത് രണ്ടാമതും ഓൺ ചെയ്‌താൽ മാത്രമേ വൈദ്യുതി പുനഃസ്ഥാപിക്കാനാകൂ.

എർത്ത് ലീക്കേജ് സർക്യൂട്ട് ബ്രേക്കർ

സർക്യൂട്ടിൽ നിന്നും എർത്തിലേക്കുള്ള വളരെ കുറഞ്ഞ വൈദ്യുതി ചോർച്ച പോലും കണ്ടെത്തി തത്സമയം സർക്യൂട്ട് ബ്രേക്ക് ചെയ്യുന്ന സംവിധാനമാണിത്. സ്പാർക്കിംഗിലൂടെ വയറിംഗിന് ചുറ്റുമുള്ള വസ്തുക്കളിൽ തീ പടരുന്നത് ഒഴിവാകും.

പുതിയ കെട്ടിട നിർമ്മാണചട്ടമനുസരിച്ച് വൈദ്യുതി സുരക്ഷയ്ക്ക് ഈ ഉപകരണങ്ങൾ നിർബന്ധമാണെങ്കിലും പഴയ കെട്ടിടങ്ങളിലും പുതുക്കിപണിയുന്നതിലും പലരും ഇത് സ്ഥാപിക്കാറില്ല

സമീപകാലത്തെ പല അപകടങ്ങൾക്കും കാരണം ഉറങ്ങുന്നതിന് മുമ്പ് മൊബൈൽ പോലുളള ഉപകരണങ്ങൾ ചാ‌ർജിംഗിനായി കുത്തിയിട്ടിരിക്കുന്നതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.