SignIn
Kerala Kaumudi Online
Saturday, 20 April 2024 1.51 AM IST

സമാധാനത്തിന് 2 കോടി, സമാധാനം കളയാൻ 2000 കോടി: വിഷ്ണുനാഥ്

pc-vishnunath

തിരുവനന്തപുരം: ബഡ്ജറ്റിൽ ലോകസമാധാനത്തിന് രണ്ടുകോടി മാറ്റിവച്ച സർക്കാർ സംസ്ഥാനത്തെ ജനങ്ങളുടെ സമാധാനം കളയുന്ന സിൽവർലൈൻ പദ്ധതിക്ക് 2000 കോടി രൂപ മാറ്റിവച്ചെന്ന് പി.സി. വിഷ്ണുനാഥ് കുറ്റപ്പെടുത്തി.

സിൽവർലൈൻ പദ്ധതിക്കെതിരെ നിയമസഭയിൽ അടിയന്തരപ്രമേയം അവതരിപ്പിക്കുകയായിരുന്നു വിഷ്ണുനാഥ്.

ഗുണ്ടകൾ അഴിഞ്ഞാടുന്നു. കൊലപാതകൾ തലസ്ഥാനത്തു പോലും അടിക്കടി സംഭവിക്കുന്നു. അതൊന്നും നോക്കാതെ പൊലീസ് സിൽവർലൈനിന്റെ മഞ്ഞക്കുറ്റികൾക്ക് കാവൽ നിൽക്കുകയാണ്.

ഒരു ലക്ഷത്തിപതിനായിരം കോടി രൂപയുടെ അഹമ്മദാബാദ് മുംബയ് ബുള്ളറ്റ് ട്രെയിൻ കൊണ്ടുവന്നപ്പോൾ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനാൽ നടപ്പാക്കരുതെന്നാണ് യെച്ചൂരി പറഞ്ഞത്. കേരളത്തിൽ രണ്ടു ലക്ഷം കോടി രൂപയുടെ പദ്ധതി നടപ്പാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ഇത് ഇരട്ടത്താപ്പാണ്. അടിമുടി ദുരൂഹതയോടെയാണ് പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നത്. കോർപറേറ്റർമാരും കോൺട്രാക്ടർമാരും ചേർന്ന് വായ്പയുടെ പേരിൽ നടക്കുന്ന തട്ടിപ്പാണിതെന്നും വിഷ്ണുനാഥ് പറഞ്ഞു.

കെ.റെയിലിന് പകരം എക്‌സ്‌പ്രസ് വേ പോലുളള പദ്ധതികൾ പരിഗണിക്കണമെന്ന് പി.ജെ.ജോസഫ് പറഞ്ഞു. 164അതിലോല പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന സിൽവർലൈൻ ജോഗ്രാഫിക്കൽ ബോംബാണെന്ന് അനൂപ് ജേക്കബ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PC VISHNUNATH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.