തിരുവനന്തപുരം : ദേശീയപാത 66ന്റെ വികസനത്തിന് ആവശ്യമായ ഭൂമിയുടെ 91.77 ശതമാനവും ഏറ്റെടുത്തതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു. 1076.64 ഹെക്ടറിൽ 988.09 ഹെക്ടറും ഏറ്റെടുത്തു.
ഭൂമി ഏറ്റെടുക്കാനാവശ്യമായ തുകയുടെ 25 ശതമാനം സംസ്ഥാന സർക്കാരാണ് മുടക്കുന്നത്. ഇതുവരെ 5311.10 കോടി രൂപ ഇതിനായി ചെലവഴിച്ചു. 2011–16 കാലത്ത് നടപ്പാക്കാതെ മാറ്റിവച്ച ദേശീയപാത 66 ന്റെ വികസനം 16 സ്‌ട്രെച്ചുകളിലായാണ് നടപ്പാക്കുന്നതെന്നും മന്ത്രി ചോദ്യത്തിന് മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |