തൃശൂർ: കേരളത്തിലെ ആയുർവേദ മേഖലയിൽ ഔഷധി ഒരു പൊൻതൂവലാണെന്ന് ആരോഗ്യ, വനിതാശിശുക്ഷേമ വകുപ്പുമന്ത്റി വീണാ ജോർജ്ജ് പറഞ്ഞു. ഔഷധിയുടെ കുട്ടനെല്ലൂർ ഫാക്ടറിയിൽ വനിതാ ജീവനക്കാർക്കായി ആരംഭിച്ച വനിതാക്ലിനിക്ക് ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. ചടങ്ങിൽ പി.ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. മേയർ എം.കെ.വർഗ്ഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിഡ്, കോർപ്പറേഷൻ കൗൺസിലർ ശ്യാമള വേണുഗോപാൽ എന്നിവർ പങ്കെടുത്തു. ഔഷധി ചെയർപേഴ്‌സൺ ശോഭനാ ജോർജ് സ്വാഗതം ആശംസിച്ചു. മാനേജിംഗ് ഡയറക്ടർ ഡോ.ടി.കെ.ഹൃദീക് റിപ്പോർട്ട് അവതരിപ്പിച്ചു. ഫിനാൻഷ്യൽ കൺട്രോളർ പി.എം ലതാകുമാരി നന്ദിപറഞ്ഞു.
ഔഷധിയിലെ ജീവനക്കാരിൽ വലിയ ഒരുവിഭാഗം സ്ത്രീകളാണ്. ശാരീരീക അസ്വസ്ഥതകൾ ഉണ്ടാകുന്ന അവസരങ്ങളിൽ ജീവനക്കാരെ ദൂരസ്ഥലത്തുള്ള ആശുപത്രികളിൽ എത്തിക്കേണ്ടി വരുന്നതിനാലാണ് ഔഷധി കോമ്പൗണ്ടിൽ തന്നെ ഒരു വനിതാ ക്ലിനിക്ക് ആരംഭിക്കാൻ തീരുമാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |