ന്യൂഡൽഹി: ഇ.എസ്.ഐ ആനുകൂല്യം ലഭിക്കുന്നതിനുള്ള വേതന പരിധി ഉയർത്തുന്നതടക്കം പദ്ധതി വ്യാപകമാക്കുന്നതിനുള്ള നടപടികളുണ്ടാകുമെന്ന് കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദ്ര യാദവ് ലോക്‌സഭയിൽ അറിയിച്ചു. പാർലമെന്റ് പാസാക്കിയ സാമൂഹ്യസുരക്ഷാ കോഡ് പ്രാബല്യത്തിൽ വരുമ്പോൾ അസംഘടിത മേഖലയിലെ കൂടുതൽ തൊഴിലാളികൾ പദ്ധതിയുടെ ഭാഗമാകുമെന്നും മന്ത്രി അറിയിച്ചു.
ഇ.എസ്.ഐ വേതന പരിധി അമ്പതിനായിരമാക്കണമെന്ന എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ ആവശ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. നിലവിൽ 21,000 രൂപയിൽ കൂടുതൽ പ്രതിമാസ വേതനം ഉളളവർക്ക് ഇ.എസ്.ഐ ആനുകൂല്യം ലഭിക്കില്ല. വിലനിലവാരം ഉയരുന്നതിന് ആനുപാതികമായി വേതന വർദ്ധനവുണ്ടാകുമ്പോൾ അർഹരായ തൊഴിലാളികൾ ഇ.എസ്.ഐ പദ്ധതിക്ക് പുറത്താകുകയാണെന്നും പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി. ഇത് പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |