ന്യൂഡൽഹി: ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് പാർട്ടിയെ വളർത്താൻ സി.പി.എം മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ ആൾക്കാരെ തിരുകിക്കയറ്റുന്നുവെന്ന ബി.ജെ.പിയുടെ ആരോപണം ശരിവയ്ക്കുന്നതാണ് സുപ്രീം കോടതി വിമർശനമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു..
പൊതുഖജനാവിലെ നികുതിപ്പണം സർക്കാർ കൊള്ളയടിക്കുമ്പോൾ പ്രതിപക്ഷം കൈയ്യും കെട്ടി നോക്കി നിൽക്കുന്ന ദുരവസ്ഥയാണ് കേരളത്തിലുള്ളത്. പ്രതിപക്ഷ നേതാവിന്റെ പേഴ്സണൽ സ്റ്റാഫിലും ഇതുപോലെ തന്നെയാണ് ആൾക്കാരെ എടുത്തത്. സർക്കാരും പ്രതിപക്ഷവും ചേർന്നുള്ള ഒത്തുകളിയാണ് ഇക്കാര്യത്തിൽ നടക്കുന്നത്. ഗുണ്ടാ രാജിനും ഖജനാവ് കൊള്ളയ്ക്കും പിണറായി സർക്കാരിന് ധൈര്യം വരുന്നത് പ്രതിപക്ഷത്തിന്റെ നിഷ്ക്രിയത്വം മൂലമാണ്. രാജ്യത്ത് മറ്റൊരിടത്തും രണ്ട് വർഷം സേവനം നടത്തുന്നവർക്ക് പെൻഷൻ ലഭിക്കില്ലെന്നത് സുപ്രീംകോടതിയും എടുത്തു പറഞ്ഞിരിക്കുകയാണ്. തെറ്റുകൾ ചൂണ്ടിക്കാണിക്കുമ്പോൾ ഗവർണർക്കും ബി.ജെ.പിക്കും നേരെ കുതിര കയറാൻ വരുന്ന പിണറായി വിജയനും കൂട്ടാളികളും സുപ്രീം കോടതി വിമർശനം അംഗീകരിക്കുമോയെന്നും കേന്ദ്രമന്ത്രി ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |