കൊല്ലം: തദ്ദേശ സ്ഥാപനങ്ങളിലെ പദ്ധതി വിനിയോഗം പൂർത്തിയാകാൻ 15 ദിവസം ശേഷിക്കെ സംസ്ഥാന തലത്തിൽ ജില്ല രണ്ടാം സ്ഥാനത്ത്. ഇതുവരെ 67.21 ശതമാനമാണ് പദ്ധതി വിഹിതം ചെലവഴിച്ചത്.
ആലപ്പുഴ ജില്ലയാണ് ഒന്നാമത്. കഴിഞ്ഞ വർഷം മാർച്ച് 31ന് 90 ശതമാനം പദ്ധതി തുക വിനിയോഗിക്കാൻ ജില്ലയ്ക് കഴിഞ്ഞിരുന്നു. 2020 മുതൽ കൊവിഡ് വ്യാപനം പദ്ധതി നിർവഹണത്തെ ബാധിച്ചെങ്കിലും ഇക്കൊല്ലം 90 ശതമാനത്തിന് മുകളിൽ തുക ചെലവഴിക്കാൻ കഴിയമെന്നാണ് പ്രതീക്ഷ.
റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ ഉൾപ്പെടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടർച്ചയായ മഴകാരണം നീണ്ടു പോവുകയായിരുന്നു. ജില്ലയിലെ 68 ഗ്രാമപഞ്ചായത്തുകളിൽ വെട്ടിക്കവല, കരീപ്ര, നീണ്ടകര, തഴവ, കുലശേഖരപുരം പഞ്ചായത്തുകൾ 90 ശതമാനത്തിന് മുകളിൽ പദ്ധതി തുക ചെലവഴിച്ചു. വിളക്കുടിയാണ് ഏറ്റവും പിന്നിൽ.
തലവൂർ, തെന്മല, മയ്യനാട്, പേരയം പഞ്ചായത്തുകളും പദ്ധതി വിനിയോഗത്തിൽ ഏറെ പിന്നിലാണ്. ബ്ലോക്ക് പഞ്ചായത്തുകളിൽ 80.69 ശതമാനം തുക ചെലവഴിച്ച് ചവറയാണ് മുന്നിൽ . 50.32 ശതമാനം ചെലവഴിച്ച ശാസ്താംകോട്ടയാണ് പിന്നിൽ. നഗരസഭകളിൽ മുന്നിൽ പുനലൂരാണ്. 67.44 ശതമാനമാണ് വിനിയോഗിച്ചത്. ഏറ്റവും പിന്നിൽ കരുനാഗപ്പള്ളിയും. 50.32 ശതമാനം. പദ്ധതി വിനിയോഗത്തിൽ കൊല്ലം ജില്ലാ പഞ്ചായത്ത് സംസ്ഥാന തലത്തിൽ നാലാമതാണ്. ആറ് കോർപ്പറേഷനുകളിൽ കൊല്ലം രണ്ടാം സ്ഥാനത്താണുള്ളത്.
തദ്ദേശസ്ഥാപങ്ങൾ - പദ്ധതി തുക - വിനിയോഗം
ഗ്രാമപഞ്ചായത്തുകൾ - 274.68 കോടി - 209.36 കോടി
ബ്ളോക്ക് പഞ്ചായത്തുകൾ - 66.10 കോടി - 44.43 കോടി
നഗരസഭകൾ - 36.75 കോടി - 21.77 കോടി
കോർപ്പറേഷൻ - 93.49 കോടി - 50.17 കോടി
ജില്ലാ പഞ്ചായത്ത് - 66.06 കോടി - 18.99 കോടി
""
പദ്ധതി നിർവഹണം 90 ശതമാനം കവിയും. നിർമ്മാണങ്ങൾ വൈകിപ്പോയിരുന്നു. പലതും ബില്ലിംഗ് ഘട്ടത്തിലാണ്.
പി.ജെ. ആമിന. ജില്ലാ പ്ളാനിംഗ് ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |