കൊച്ചി: എം.ജി സർവകലാശാല തിരഞ്ഞെടുപ്പിൽ ജില്ലയിലെ കലാലയങ്ങൾ ചുവന്നു തന്നെ. ഭൂരിഭാഗം കോളേജുകളിലും എസ്.എഫ്.ഐ തൂവെള്ളക്കൊടി പാറിച്ചു. 41 കോളേജുകളിലായിരുന്നു തിരഞ്ഞെടുപ്പ്. 37 കോളേജും എസ്.എഫ്.ഐക്കൊപ്പം നിന്നു.
എറണാകുളം മഹാരാജാസ്, സെന്റ് ആൽബർട്സ് കോളേജ്, മണിമലക്കുന്ന് ഗവ. കോളേജ്, ആർ.എൽ.വി കോളേജ് തുടങ്ങിയവയെല്ലാം എസ്.എഫ്.ഐ തരംഗം സൃഷ്ടിച്ചു. മൃഗീയ ഭൂരിപക്ഷത്തിലാണ് ഓരോ കലാലയങ്ങളിലെയും വിജയം.
കെ.എസ്.യുവിന്റെ ആധിപത്യത്തിലുള്ള അഞ്ച് കോളേജുകളും എസ്.എഫ്.ഐ പിടിച്ചെടുത്തു.
കൊവിഡ് കാലത്തിനു ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പായിരുന്നു ഇത്. എസ്.എഫ്.ഐയുടെ ആറ് കോട്ടകൾ കെ.എസ്.യു ഇളക്കി.
വിജയം കൊയ്ത്
എസ്.എഫ്.ഐ
കൈപ്പിടിയിൽ ഉണ്ടായിരുന്ന സീറ്റുകൾ നഷ്ടപ്പെടുത്തിയും പുതിയവ കൈപ്പിടിയിൽ ഒതുക്കിയുമാണ് എസ്.എഫ്.ഐ ഇത്തവണ വിജയം കൊയ്തത്.
41 കോളേജുകളിൽ 37 കോളേജുകളും പിടിച്ചെടുത്തെങ്കിലും ലാ കോളേജിൽ പ്രധാന സീറ്റുകൾ എസ്.എഫ്.ഐക്ക് നഷ്ടമായി. 16 കോളേജുകളിൽ മുഴുവൻ സീറ്റും എസ്.എഫ്.ഐ പിടിച്ചെടുത്തു.
കെ.എസ്.യുവിന്റെ ആധിപത്യത്തിലുണ്ടായിരുന്ന വാഴക്കുളം സെന്റ് ജോർജ്ജ് കോളേജ്, തൃക്കാക്കര കെ.എം.എം കോളേജ്, പിറവം ബി.പി.സി കോളേജ്, ഭാരത് മാതാ ആർട്സ് ആൻഡ് സയൻസ് കോളേജ് ചൂണ്ടി, കോതമംഗല എം.എ കോളേജ് എന്നിവയാണ് കെ.എസ്.യുവിന്റെ പക്കൽ നിന്നും എസ്.എഫ്.ഐ പിടിച്ചെടുത്തത്.
എസ്.എച്ച്
പിടിച്ചെടുത്ത്
കെ.എസ്.യു
എസ്.എഫ്.ഐയിൽ നിന്നും കെ.എസ്.യു ഇത്തവണ എസ്.എച്ച് കോളേജ് പിടിച്ചെടുത്തു. 14ൽ 14 സീറ്റും നേടിയാണ് കെ.എസ്.യുവിന്റെ ജയം. ജില്ലയിൽ കെഎ.സ്.യുവിന്റെ 45 യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരെ തിരഞ്ഞെടുക്കപ്പെട്ടു. കാലടി ശ്രീശങ്കര കോളേജിൽ 1
4ൽ 13 സീറ്റുമായി യൂണിയൻ നിലനിറുത്തി, ആലുവ യു.സി കോളേജിൽ മുഴുവൻ പാനലും കെ.എസ്.യു നിലനിറുത്തി,.
ഭാരത് മാതാ ലാ കോളേജ് യൂണിയനും പുത്തെൻകുരിശ് സെന്റ് തോമസ്, നിർമല കോളേജ് മുളന്തുരുതി, ജയ് ഭാരത് കോളേജ് പെരുമ്പാവൂർ, എന്നീ കോളേജുകളിൽ കെ.എസ്.യു യൂണിയൻ ജയിച്ചു.
മാറ്റമില്ലാതെ
മഹാരാജാസ്
മഹാരാജാസിൽ ഇത്തവണയും എസ്.എഫ്.ഐ വിജയിച്ചു. ബി. അനുജയാണ് മഹാരാജാസ് ചെയർപഴ്സൺ. കഴിഞ്ഞ സി.പി.എം സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയെന്ന നിലയിൽ പ്രശ്സതയായിരുന്നു അനുജ.
ലാ കോളേജിൽ
ചെയർമാൻ
കെ.എസ്.യുവിന്
എറണാകുളം ലാ കോളേജിൽ പ്രധാന സീറ്റുകളായ ചെയർമാൻ, ജനറൽ സെക്രട്ടറി വൈസ് ചെയർമാൻ തുടങ്ങിയ സീറ്റുകളെല്ലാം കെ.എസ്.യു പിടിച്ചെടുത്തു. കെ.എസ്.യു 9 സീറ്റാണ് നേടിയത്. ഏഴു വർഷത്തെ ഇടവേളക്കുശേഷമാണ് ലാ കോളേജ് കെ.എസ്.യു പിടിച്ചെടുത്തത്. ചെയർമാൻ ഹാദി ഹസൻ കെ.ടിയാണ്. എന്നാൽ ആകെയുള്ള 18 സീറ്റിൽ 10 എണ്ണം എസ്.എഫ്.ഐക്കും 8 എണ്ണം കെ.എസ്.യുവിനുമാണെന്ന് എസ്.എഫ്.ഐ പറയുന്നു.
കെ.എസ്.യുവിന്റെ അക്രമരാഷ്ട്രീയത്തിനെതിരായ വിദ്യാർത്ഥികളുടെ വിധിയെഴുത്താണിത്. കെ.എസ്.യുവിന്റെ കൈയിൽ ഉണ്ടായിരുന്ന അഞ്ച് കാമ്പസുകൾ എസ്.എഫ്.ഐയോട് ചേർന്നു നിന്നു.
അമൽ സോഹൻ
എസ്.എഫ്.ഐ
സംസ്ഥാന വൈസ് പ്രസിഡന്റ്
എസ്.എഫ്.ഐയുടെ ഫാസിസത്തിനെതിരെയുള്ള കനത്ത തിരിച്ചടിയാണ് എറണാകുളം ലാ കോളജിൽ ഉൾപ്പെടെയുള്ള വിജയം.
അലോഷ്യസ് സേവ്യർ
ജില്ലാ പ്രസിഡന്റ്
കെ.എസ്.യു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |