□ അപേക്ഷകർ-95% □പണം ലഭിച്ചവർ-87%
തിരുവനന്തപുരം : സംസ്ഥാനത്ത് ആദ്യഘട്ടത്തിൽ ഇഴഞ്ഞു നീങ്ങിയ കൊവിഡ് ധനസഹായവിതരണം ഇപ്പോൾ അതിവേഗത്തിൽ. ഇതുവരെ ഉണ്ടായ മരണങ്ങളിൽ 95ശതമാനം പേരും സഹായത്തിന് അപേക്ഷ നൽകി. 96ശതമാനം അപേക്ഷകളും തീർപ്പാക്കിയപ്പോൾ 87 ശതമാനം പേർക്ക് ധനസഹായമായ അരലക്ഷം രൂപ അക്കൗണ്ടിലെത്തി.
പരമാവധി രണ്ടാഴ്ചക്കുള്ളിൽ അപേക്ഷകർക്ക് അക്കൗണ്ടിൽ പണമെത്തുന്ന സ്ഥിതിയാണിപ്പോൾ. സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്നാണ് വില്ലേജ് ഓഫീസ് മുതൽ കളക്‌ടറേറ്റ് വരെയുള്ള വിവിധ തട്ടുകളിൽ ഫയൽ നീക്കം വേഗത്തിലായത്.
ഡിസംബർ വരെ റിപ്പോർട്ട് ചെയ്ത മരണങ്ങളിൽ 40 ശതമാനം പേർ മാത്രമാണ് ധനസഹായത്തിന് അപേക്ഷിച്ചിരുന്നത്. അതിൽ പകുതിയിൽ താഴെ മാത്രമാണ് തീർപ്പാക്കിയത്. അപേക്ഷകരുടെ എണ്ണം എന്തുകൊണ്ട് കുറയുന്നുവെന്ന് ആരാഞ്ഞ സൂപ്രീംകോടതി ,കെട്ടിക്കിടക്കുന്ന അപേക്ഷകൾ രണ്ടു ദിവസത്തിനുള്ളിൽ തീർപ്പാക്കണമെന്ന് ജനുവരി 27ന് സർക്കാരിന് നിർദ്ദേശം നൽകി. അർഹരായവർ അപേക്ഷിച്ചിട്ടില്ലെങ്കിൽ അവരെ സമീപിച്ച് അപേക്ഷ വാങ്ങി സഹായം ലഭ്യമാക്കണമെന്നും കോടതി പറഞ്ഞിരുന്നു. പിന്നാലെ താലൂക്ക് അടിസ്ഥാനത്തിൽ ക്യാമ്പുകൾ സംഘടിപ്പിച്ചും വില്ലേജ് ഓഫീസർമാർ അർഹരായവരെ സമീപിച്ചും അപേക്ഷ വാങ്ങി.
□മരണങ്ങൾ -66,886
□അപേക്ഷിച്ചവർ -62,404
□തീർപ്പാക്കിയത് -60,028
□തുകലഭിച്ചവർ -57,704
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |