തിരുവനന്തപുരം: അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ അംഗങ്ങളും മന്ത്റി വി. ശിവൻകുട്ടിയും തമ്മിൽ വാഗ്വാദം. പി.നന്ദകുമാറിന്റെ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിന് മന്ത്രി മറുപടി പറയവേയാണ് സഭയിൽ ബഹളം തുടങ്ങിയത്. നിങ്ങൾ കേന്ദ്രസർക്കാരിനെതിരെയാണ് മുദ്രാവാക്യം വിളിക്കേണ്ടതെന്ന് ശിവൻകുട്ടി പ്രതിപക്ഷാംഗങ്ങളോട് വിളിച്ചു പറഞ്ഞു. ഇതോടെ, പ്രതിപക്ഷാംഗങ്ങളെ നിയമസഭയിൽ എങ്ങനെ പെരുമാറണമെന്നു പഠിപ്പിക്കാൻ യോഗ്യൻ മന്ത്റി ശിവൻകുട്ടിയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പരിഹസിച്ചു. ഇക്കാര്യത്തിൽ ഗുരുതുല്യനായ ശിവൻകുട്ടിയുടെ അഭിപ്രായം സ്വീകരിക്കുന്നുവെന്നും മുമ്പ് കെ.എം. മാണിക്കെതിരെ ബഡ്ജറ്റ് ദിനത്തിൽ നടത്തിയ പ്രതിഷേധത്തെ പരോക്ഷമായി സൂചിപ്പിച്ച് സതീശൻ പറഞ്ഞു.
തന്നെ ഗുരുതുല്യനായി പ്രതിപക്ഷം കാണുന്നതിൽ നന്ദിയുണ്ടെന്ന് ശിവൻകുട്ടി തിരിച്ചടിച്ചു. നിങ്ങൾ ഏതെങ്കിലും പൊലീസ് സ്റ്റേഷന്റെ കേസിലല്ല മുദ്രാവാക്യം വിളിക്കേണ്ടത്. ന്യായമായ പ്രശ്നങ്ങളിലാണ് പ്രതിപക്ഷത്തിരിക്കെ താൻ നടുത്തളത്തിലിറങ്ങി സമരം ചെയ്തിട്ടുള്ളത്. അന്നത്തെ നടപടികളെ ഇന്നും തെറ്റായി കാണുന്നില്ലെന്നും ശിവൻകുട്ടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |