കാസർകോട്: പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദയെ(60) കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന കേസിൽ മേയ് മൂന്നിന് സാക്ഷിവിസ്താരം ആരംഭിക്കും. മധൂർ പട്ള കുഞ്ചാർ കോട്ടക്കണ്ണി റോഡിലെ അബ്ദുൽ ഖാദർ (26), പട്ള കുതിരപ്പാടിയിലെ ബാവ അസീസ്, കർണാടക സുള്ള്യ അജ്ജാവര ഗുളമ്പയിലെ അസീസ്, മാന്യയിലെ ഹർഷാദ് എന്നിവരാണ് കേസിലെ പ്രതികൾ.ഇതിൽ സുള്ള്യ അജ്ജാവരയിലെ അസീസ് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. ഇയാളെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
അജ്ജാവരയിലെ അസീസ് ഒഴികെയുള്ള പ്രതികളാണ് സുബൈദ വധക്കേസിൽ വിചാരണ നേരിടുന്നത്. 2018ജനുവരി 19നാണ് സുബൈദയെ തനിച്ച് താമസിക്കുന്ന വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നത്. സ്ഥലം കാണാനെന്ന വ്യാജേന എത്തിയ പ്രതികൾ സുബൈദയുടെ വീട്ടിലേക്ക് പോകുകയും കുടിവെള്ളം ആവശ്യപ്പെടുകയുമായിരുന്നു. വെള്ളമെടുക്കാൻ അടുക്കളയിലേക്ക് പോകുകയായിരുന്ന സുബൈദയെ പ്രതികൾ കൈകാലുകൾ ബന്ധിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |