കണ്ണൂർ: മകൻ മിശ്രവിവാഹം നടത്തിയതിന്റെ പേരിൽ പൂരക്കളി പണിക്കർക്ക് ചില ക്ഷേത്രം ഭാരവാഹികൾ വിലക്ക് ഏർപ്പെടുത്തിയത് സമൂഹം അംഗീകരിക്കില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ വ്യക്തമാക്കി. പൂരക്കളി ഒരു അനുഷ്ഠാന കലയാണ്. അതിനെ ജാതീയമായൊ മതപരമായോ എടുക്കരുത്. കല മനുഷ്യരെ ഒന്നിപ്പിക്കാനുള്ളത്. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഉപകരണമാക്കരുത്.
മിശ്ര വിവാഹം നടത്തിയ നിരവധി പേർ നമ്മുടെ സമൂഹത്തിലുണ്ട്. പണിക്കരുടെ മകൻ മൂന്ന് വർഷം മുമ്പാണ് വിവാഹിതനായത്. ഒരു കുട്ടിയുമുണ്ട്. അന്നൊന്നുമില്ലാത്ത ബഹിഷ്‌കരണം ഇപ്പോൾ എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. ഇതേ പണിക്കർ മകന്റെ വിവാഹശേഷവും മറ്റിടങ്ങളിൽ പൂരക്കളി പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. അന്നൊന്നുമില്ലാത്ത ബഹിഷ്‌കരണം ഇപ്പോൾ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഏർപ്പെടുത്തിയത് എന്തടിസ്ഥാനത്തിലാണ്. ഒറ്റപ്പെട്ടതെങ്കിലും സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഇത്തരം നടപടികൾ പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും ജയരാജൻ പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |