ചെന്നൈ: കൊടുംകുറ്റവാളിയും തിരുനെൽവേലിയിൽ 60ഓളം കേസുകളിൽ പ്രതിയുമായ ഗുണ്ടാത്തലവൻ നീരാവി മുരുഗൻ ദിണ്ടിഗൽ പൊലീസിന്റെ പ്രത്യേക സംഘവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവത്തിൽ നാങ്ങുനേരി ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
ബുധനാഴ്ചയാണ് മുരുഗൻ പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇയാൾ തിരുനെൽവേലിയിൽ ഒളിവിൽ കഴിയുകയാണെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ അന്വേഷണ ഉദ്യോഗസ്ഥരെ പ്രതി ആക്രമിച്ചു. നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. തുടർന്ന് മുരുകൻ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സബ് ഇൻസ്‌പെക്ടർ എസക്കിരാജ ഇയാളെ വെടിവയ്ക്കുകയായിരുന്നുവെന്ന് ഐ.ജി ടി.എസ് അൻപ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
തിരുനെൽവേലി, തൂത്തുക്കുടി, കന്യാകുമാരി തുടങ്ങിയ ജില്ലകളിൽ ഇയാൾക്കതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ തുടങ്ങി നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ചെന്നൈയിൽ ഇയാൾ സ്ത്രീകളെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി സ്വർണം തട്ടിയെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. തമിഴ്നാടിന് പുറമെ കർണാടക ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലും ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |