SignIn
Kerala Kaumudi Online
Thursday, 25 April 2024 7.07 PM IST

ഡി.വൈ.എഫ്.എെ ജില്ലാസമ്മേളനം ഇന്ന് തുടങ്ങും

dyfi

പത്തനംതിട്ട: ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനം 18, 19, 20 തീയതികളിൽ ഇളമണ്ണൂരിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് സംസ്ഥാന കമ്മിറ്റി അംഗം ആർ. മനു ,ജില്ലാ ട്രഷറർ ബി. നിസാം എന്നിവരുടെ നേതൃത്വത്തിൽ പതാക, കൊടിമര ജാഥകൾ ജില്ലയിൽ പര്യടനം നടത്തും. 19ന് രാവിലെ 9.30ന് ഇളമണ്ണൂർ മോർണിംഗ് സ്റ്റാർ ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാസെക്രട്ടറി പി.ബി.സതീഷ് കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. ഗ്രൂപ്പ് ചർച്ച, പൊതുചർച്ച, മറുപടി, തിരഞ്ഞെടുപ്പ് എന്നിവയ്ക്ക് ശേഷം 20ന് പ്രതിനിധി സമ്മേളനം സമാപിക്കും. ആദ്യകാല നേതൃസംഗമവും ഉണ്ടാകും. പൊതുസമ്മേളനമില്ല.
15 ാംസംസ്ഥാന സമ്മേളനം പത്തനംതിട്ടയിൽ നടക്കുന്നതിനാൽ വിപുലമായ അനുബന്ധ പരിപാടികൾ ഉണ്ടാകില്ല. കഴിഞ്ഞ 42 മാസത്തെ പ്രവർത്തനങ്ങൾ ജില്ലയിൽ ഡി.വൈ.എഫ്.ഐയ്ക്ക് കൂടുതൽ കരുത്ത് പകർന്നതായി ഭാരവാഹികൾ പറഞ്ഞു.
പ്രളയത്തിലും കൊവിഡിലും സമാനതകളില്ലാത്ത സേവനങ്ങളാണ് ഡി.വൈ.എഫ്.ഐ ഏറ്റെടുത്ത് നടത്തിയത്. ഭക്ഷ്യധാന്യ കിറ്റ് വിതരണം, കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് ടെലിവിഷൻ, ഫോൺ വിതരണം എന്നിവ നടത്താനായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാനും കഴിഞ്ഞു. കൊവിഡ് ചികിത്സാകേന്ദ്രങ്ങൾ സജ്ജമാക്കൽ, ഹൃദയപൂർവ്വം പൊതിച്ചോർ വിതരണം തുടങ്ങി നിരവധി സന്നദ്ധസേവന പ്രവർത്തനങ്ങളാണ് ഇക്കാലയളവിൽ ഏറ്റെടുത്തത്. ജില്ലയിൽ 240 പുതിയ യൂണിറ്റുകളും 8 മേഖലാ കമ്മിറ്റികളും രൂപീകരിച്ചു. നിലവിൽ 1043 യൂണിറ്റുകളും 105 മേഖലാകമ്മിറ്റികളും 11 ബ്ലോക്ക് കമ്മിറ്റികളും പ്രവർത്തിക്കുന്നുണ്ട്. വാർത്താസമ്മേളനത്തിൽ ജില്ലാസെക്രട്ടറി പി.ബി.സതീഷ് കുമാർ, പബ്‌ളിസിറ്റി കമ്മിറ്റി ചെയർമാൻ അഡ്വ.ആർ.ബി.രാജീവ് കുമാർ, സംഘാടക സമിതി കൺവീനർ രാജ്കുമാർ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.