കാസർകോട്: കാസർകോട് ഡി.എഫ്.ഒ കെ. ധനേഷ് കുമാറിനെ ക്രൈംബ്രാഞ്ച് സംഘം വിളിച്ചുവരുത്തി മൊഴിയെടുത്തു. മുട്ടിൽ മരംമുറി ഉൾപ്പെടെയുള്ള സംസ്ഥാനത്തെ അനധികൃത മരംമുറിക്കൽ കേസുകൾ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ്.പി കെ.എസ് സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം തൃശൂർ പൊലീസ് ക്ലബിൽ വച്ചാണ് ഡി. എഫ്.ഒ യെ ചോദ്യം ചെയ്തത്. മൊഴിയെടുക്കൽ മണിക്കൂറുകളോളം നീണ്ടുനിന്നു.
കാസർകോട് ഡി.എഫ്.ഒ ചുമതലയിൽ നിന്ന് ധനേഷ് കുമാറിനെ കഴിഞ്ഞദിവസം കാസർകോട് അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ആയി മാറ്റിയെങ്കിലുംഅദ്ദേഹം ചാർജ്ജെടുത്തിരുന്നില്ല.
മുട്ടിൽ മരം മുറിയും മണിക്കുന്ന് മലയിലെ മരം മുറിയുമായി ബന്ധപ്പെട്ട കേസിലാണ് ചോദ്യം ചെയ്യൽ എന്നാണ് അറിയുന്നത്. മരം മുറി കേസിൽ നിരവധി ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ മൊഴികൾ രേഖപ്പെടുത്താൻ ഉണ്ടെന്നും അതിന്റെ ഭാഗമായാണ് കാസർകോട് ഡി.എഫ്.ഒയെ വിളിച്ചുവരുത്തി മൊഴിയെടുത്തതെന്നും ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം എസ്.പി കെ.എസ് സുരേന്ദ്രൻ പറഞ്ഞു. അതേസമയം ഡി.എഫ്.ഒ കേസിൽ പ്രതി അല്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |