പത്തനാപുരം: ജോലിക്കിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ ദാരുണമായി മരിച്ച ടാപ്പിംഗ് തൊഴിലാളിയുടെ കുടുംബത്തിന് വനംവകുപ്പിന്റെ കൈത്താങ്ങ്. കെ.ബി. ഗണേശ് കുമാർ എം.എൽ.എ വനം മന്ത്രി എ.കെ.ശശീന്ദ്രനുമായി നടത്തിയ ചർച്ചയെ തുടർന്ന് അടിയന്തര ധനസഹായം കൈമാറി.
പനമ്പറ്റ കൈലാസം പരിത്തിവിള കിഴക്കതിൽ സുകമാരന്റെ (69) വീട്ടിലെത്തിയാണ് എം.എൽ.എ അഞ്ചുലക്ഷം രൂപയുടെ ചെക്ക് ഭാര്യ ഭാർഗവിക്ക് കൈമാറിയത്. ബ്ലോക്ക് പ്രസിഡന്റ് എ. ആനന്ദവല്ലി, തലവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. കലാദേവി, ജില്ലാ പഞ്ചായത്ത് അംഗം അനന്തു പിള്ള, വനം വകുപ്പ് ഉദ്യോഗസ്ഥരായ പുനലൂർ ഡി.എഫ്.ഒ എ.ഷാനവാസ്, റേഞ്ച് ഓഫീസർ ദിലീഫ്, ഡെപ്യൂട്ടി റേഞ്ച് ഓഫീസർമാരായ ബി.ഗിരി, കെ.പി.ശ്രീജിത്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ചൊവ്വാഴ്ച രാവിലെ ടാപ്പിംഗ് ജോലിക്കിടെയാണ് സുകുമാരന് പന്നിയുടെ കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ സുകുമാരനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാരിപ്പള്ളി മെസിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |