കോഴിക്കോട്: ആതുരാലയങ്ങളുടെ നവീകരണത്തിന് സർക്കാർ പദ്ധതികൾ ഏറെയുണ്ടായിട്ടും വെസ്റ്റ്ഹിൽ ഹെൽത്ത് സെന്ററിൽ ഇതൊന്നും എത്തിയില്ല. ഹെൽത്ത് സെന്റർ സ്ഥാപിച്ചിട്ട് 65 വർഷമായെങ്കിലും അറ്റകുറ്റപ്പണിയിൽ ഒതുങ്ങുകയാണ് പാവങ്ങളുടെ ഈ ആശ്രയ കേന്ദ്രം. ആധുനിക സംവിധാനങ്ങൾ എത്തിനോക്കാത്ത ഹെൽത്ത് സെന്ററിന്റെ പലയിടങ്ങളും ജീർണിച്ച അവസ്ഥയിലാണ്.
വെസ്റ്റ്ഹിൽ,ശാന്തി നഗർ കോളനി തുടങ്ങി ചുറ്റുവട്ടത്തെ വലിയൊരു വിഭാഗം ജനങ്ങൾ ആശ്രയിക്കുന്ന ചികിത്സാ കേന്ദ്രമാണിത്. സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്നവരാണ് ശാന്തിനഗർ കോളനിയിലെ താമസക്കാർ. അവരുടെ ഏക ആശ്രയ കേന്ദ്രമായ ഹെൽത്ത് സെന്ററിനാണ് ഈ ദുരവസ്ഥ. ഹെൽത്ത് ഇൻസ്പെക്ടറുടെ ക്യാമ്പ് ഓഫീസ് പ്രവർത്തിക്കുന്നതും ഇവിടെയാണെന്നതാണ് കൗതുകം. ഹെൽത്ത് സെന്ററിനോട് ചേർന്ന സ്ഥലത്ത് നിരവധി സർക്കാർ സ്ഥാപനങ്ങൾ ഉയർന്നെങ്കിലും ഹെൽത്ത് സെന്റർ നവീകരിക്കാൻ മാത്രം ആരും മുന്നോട്ടുവന്നില്ല. ചുറ്റുമുള്ള സ്ഥലങ്ങളെല്ലാം മറ്റുള്ളവർ 'കൈയേറി'യതോടെ ഹെൽത്ത് സെന്റർ പുതുക്കി പണിയലും ഇനി ദുഷ്ക്കരം.
ഹെൽത്ത് സെന്റർ എത്രയും വേഗം പുനർ നിർമിക്കണമെന്ന് സി.പി.ഐ ഈസ്റ്റ് ഹിൽ ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
@ എസ്റ്റിമേറ്റ് തയ്യാറാക്കി വരുകയാണ്. വരുന്ന ബഡ്ജറ്റിൽ ആധുനിക സൗകര്യങ്ങളോടെ പുതിയ ഹെൽത്ത് സെന്റർ നിർമിക്കും സി.പി സുലൈമാൻ, കൗൺസിലർ, വെസ്റ്റ്ഹിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |