SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.49 AM IST

കുരമ്പാലയിൽ അത്തം ഉത്സവം ഭക്തിസാന്ദ്രമായി

kettu

പന്തളം: കൊവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷമായി മുടങ്ങിയ അത്തം ഉത്സവം കുരമ്പാലക്കാർ ആവേശപൂർവ്വം ആഘോഷിച്ചു. ഇരുപത്തിയഞ്ചോളം വ്യത്യസ്തങ്ങളായ കെട്ടുരുപ്പടികളാണ് ഇക്കുറി പുത്തൻകാവിൽ ഭഗവതിക്ക് പ്രദക്ഷിണം വച്ചത്. മദ്ധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ കെട്ടുരുപ്പടികൾ അണിനിരക്കുന്ന കെട്ടുകാഴ്ചയാണിത്. ബകന് ഭക്ഷണവുമായി പോകുന്ന ഭീമൻ, ഹനുമാൻ, അർജുനൻ, ഏറ്റവും വലിയ ഒറ്റക്കാള, വള്ളം, ഗണപതി, ഇരട്ടക്കാളകൾ, അന്നം, തേര്, ഹംസം, എന്നിവ ഉണ്ടായിരുന്നു. വൈകിട്ട് 6 മണി മുതൽ കെട്ടുരുപ്പടികൾ ക്ഷേത്രാങ്കണത്തിലേക്ക് എത്തിയപ്പോൾ പുത്തൻകാവിൽ ഭഗവതിയെ കെട്ടുരുപ്പടികളുടെ മുമ്പിലേക്ക് എഴുന്നെള്ളിച്ചു. അനുഗ്രഹം നൽകി ദേവി മടങ്ങിയതോടെ കെട്ടുരുപ്പടികൾ ക്ഷേത്രത്തിന് ചുറ്റും മൂന്ന് പ്രദക്ഷിണം വച്ചു. ദൂരദേശങ്ങളിൽ നിന്നുൾപ്പെടെ ആയിരങ്ങളാണ് കെട്ടുകാഴ്ച കാണാനെത്തിയത്.ക്ഷേത്ര തന്ത്രി താഴ്മൺ മഠം കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ പൂജകൾ നടന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.