കടമ്പനാട് : കനാൽ പാലത്തിന് കൈവരിയില്ലാത്തത് അപകട ഭീഷണിയുയർത്തുന്നു. നെല്ലിമുകൾ ജംഗ്‌ഷന് തെക്ക് ആനമുക്കിൽ നിന്ന് മലങ്കാവ് - മാഞ്ഞാലി റോഡിന് കുറുകെയുള്ള പാലത്തിലാണ് കൈവരിയില്ലാത്തത്. ഈ ഭാഗത്ത് കനാലിന് 50 അടിയിലേറെ ആഴവുമുണ്ട്. കനാൽ റോഡിൽ നിന്ന് ചരിഞ്ഞാണ് നിലകൊള്ളുന്നത്. കൈവരി നിർമ്മിക്കാൻ പ്രത്യേക ഫണ്ടില്ലെന്നാണ് കെ.ഐ.പി അധികൃതർ പറയുന്നത്. നൂറ് കണക്കിന് വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നുണ്ട്. അഗാധമായ കൊക്കയ്ക്ക് സമാനമാണിവിടം. മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടില്ല. മെയിൻ റോഡ് കൂടാതെ കനാൽ റോഡും ഇരു ഭാഗങ്ങളിലേക്കും പോകുന്നുണ്ട്. ഇതിൽ തെക്കുഭാഗത്തേക്ക് പോകുന്ന റോഡ് തകർന്ന് മെറ്റിലിളകി കിടക്കുകയാണ്. ഉയരമുള്ള ഭാഗങ്ങളിലേക്ക് പോകുംതോറും കനാലിന്റെ ആഴവും കൂടുകയാണ്. ഈ ഭാഗങ്ങളിൽ റോഡിന്റെ വശങ്ങളിൽ സുരക്ഷാവേലിയും സ്ഥാപിച്ചിട്ടില്ല. ചെറിയൊരു അശ്രദ്ധ പറ്റിയാൽ പോലും വലിയ ദുരന്തമായിരിക്കും ഫലം. മെയിൻ റോഡിലുള്ള കനാൽ പാലത്തിന്റെ ഇരു ഭാഗങ്ങളിലും സംരക്ഷണ വേലി സ്ഥാപിക്കണമെന്നും വശങ്ങളിലുള്ള കനാൽ റോഡ് ഗതാഗതയോഗ്യമാക്കി റോഡിന്റെ കനാൽ വരുന്ന വശത്ത് സംരക്ഷണവേലി സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |