ന്യൂഡൽഹി:ജമ്മു കാശ്മീർ, വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് കുറച്ചു വർഷങ്ങൾക്കുള്ളിൽ സൈന്യത്തെ പിൻവലിക്കാൻ സാധിച്ചേക്കുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രണ്ട് ദിവസത്തെ സന്ദർശനത്തിന് ജമ്മു കാശ്മീരിലെത്തിയ അമിത് ഷാ സി.ആർ.പി.എഫ് 83-ാം റെയ്സിംഗ് ഡേ പരേഡിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. അർദ്ധ സൈനിക വിഭാഗമായ സി.ആർ.പി.എഫ് വടക്ക് കിഴക്കൻ മേഖലകളിലും കാശ്മീരിലും നക്സൽ ബാധിത മേഖലകളിലും മികച്ച പ്രവർത്തനമാണ് നടത്തുന്നത്. അതിനാൽ ഏതാനും വർഷങ്ങൾക്കുള്ളിൽ ഈ പ്രദേശങ്ങളിൽ ക്രമസമാധാനം നിലനിറുത്താൻ സൈനിക സാന്നിദ്ധ്യം ആവശ്യമില്ലെന്ന സാഹചര്യമുണ്ടാകും. ഇത് നടപ്പിലായാൽ അതിന്റെ അംഗീകാരം സി.ആർ.പി.എഫിനായിരിക്കും. കാശ്മീരിൽ പാക് സഹായത്തോടെ പ്രവർത്തിക്കുന്ന തീവ്രവാദികൾക്കെതിരെ സൈന്യം മികച്ച മുന്നേറ്റം നടത്തി. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതോടെ ജനാധിപത്യം താഴെ തട്ടിൽ വരെയെത്തിയെന്നും അമിത് ഷാ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |