മുംബൈ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അഞ്ച് വർഷം ലൈംഗികമായി പീഡിപ്പിച്ച അച്ഛൻ, സഹോദരൻ, മുത്തച്ഛൻ, അകന്ന ബന്ധു എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. പൂനെയിൽ താമസിക്കുന്ന ബിഹാർ സ്വദേശികളുടെ കുടുംബത്തിലാണ് സംഭവം.
സ്‌കൂളിലെ 'നല്ല സ്പർശവും ചീത്ത സ്പർശവും' പരിപാടിയിലാണ് ഇപ്പോൾ 11 വയസ്സുള്ള പെൺകുട്ടി അച്ഛനും സഹോദരനും ഉൾപ്പെടെയുള്ളവരുടെ പീഡനത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. സ്‌കൂൾ അധികൃതർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. 2017ൽ ബിഹാറിൽ താമസിക്കുമ്പോഴാണ് 45കാരനായ അച്ഛൻ പെൺകുട്ടിയെ പീഡിപ്പിക്കാൻ ആരംഭിച്ചത്. മൂത്ത സഹോദരൻ 2020 നവംബർ മുതൽ പീഡിപ്പിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥനായ അശ്വിനി സത്പുതേ പറഞ്ഞു. 60 വയസ്സുള്ള മുത്തച്ഛനും 25 വയസ്സുള്ള മറ്റൊരു ബന്ധവും കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തു.എല്ലാ സംഭവങ്ങളും േെവ്വറെ നടന്നതിനാൽ പ്രതികൾ ഇതു സംബന്ധിച്ച് പരസ്പരം അറിഞ്ഞിരുന്നില്ലെന്നാണ് നിഗമനം. ഇവർക്കെതിരെ പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തും. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |