ഗുരുവായൂർ : തുള്ളൽ ആചാര്യൻ മണലൂർ ഗോപിനാഥിന് ഇന്ന് ഷഷ്ഠ്യബ്ദപൂർത്തി. ശിഷ്യരും രക്ഷിതാക്കളും ചേർന്ന് ഗുരുവായൂരിൽ വിപുലമായ പരിപാടികളോടെയാണ് ഇന്ന് 60 ാം പിറന്നാൾ ആഘോഷിക്കുന്നത്. പുതുതലമുറയ്ക്ക് തികച്ചും അപരിചിതമായിരുന്ന ഓട്ടൻതുള്ളലെന്ന പ്രാചീനകലയെ മലയാളികളുടെയും ആരാധകരുടെയും മനസുകളിൽ സ്ഥിരപ്രതിഷ്ഠ നേടാൻ മൂന്നര പതിറ്റാണ്ടായി മണലൂർ ഗോപിനാഥ് വഹിച്ച പങ്ക് നിസ്തുലമാണ്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരത്തോളം ശിഷ്യരുണ്ട്. 34 വർഷം പൊലീസിൽ ജോലി ചെയ്ത് നാലുവർഷം മുമ്പ് സബ് ഇൻസ്‌പെക്ടറായി സർവീസിൽ നിന്നും വിരമിച്ച ഗോപിനാഥ് , പൊലീസ് കലാമേളകളിലെല്ലാം ഓട്ടൻതുള്ളലിൽ തിളക്കമാർന്ന പ്രകടനം കാഴ്ച്ചവെച്ചു. ഗുരുവായൂർ ദേവസ്വം വർഷംതോറും നൽകാറുള്ള ക്ഷേത്രകലാ പുരസ്‌കാരം കഴിഞ്ഞവർഷം മണലൂരിനെ തേടിയെത്തി.സംഗീത നാടക അക്കാഡമി പുരസ്‌കാരം, ലക്കിടി കുഞ്ചൻ സ്മാരക പുരസ്‌കാരം, കേരള കലാമണ്ഡലത്തിന്റെ തുള്ളൽ എൻഡോവ്‌മെന്റ് , മമ്മിയൂർ ക്ഷേത്ര കലാപുരസ്‌കാരം തുടങ്ങി ഒട്ടനവധി അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. തുള്ളൽ കലാകാരന്മാരുടെ സംഘടനയായ എ.കെ.ടി.എ.എയുടെ സംസ്ഥാന പ്രസിഡന്റാണ് ഇദ്ദേഹം. ഇന്ന് ഗുരുവായൂർ നഗരസഭ ടൗൺ ഹാളിൽ നടക്കുന്ന ഷഷ്ഠ്യബ്ദപൂർത്തി ആഘോഷ ചടങ്ങിൽ ശിഷ്യർ ചേർന്ന് വീരശൃഖല നൽകി ആദരിക്കും. വിവിധ മേഖലയിലെ പ്രമുഖർ പങ്കെടുക്കും.
ഹൃദയ ശസ്ത്രക്രിയകൾക്ക് മാസങ്ങളുടെ കാത്തിരിപ്പ് ;
സർക്കാർ ഇടപെടണമെന്ന് എം.പിമാർ
തൃശൂർ : ഡോക്ടർമാരുടെയും അനുബന്ധ ജീവനക്കാരുടെയും കുറവ് മൂലം തൃശൂർ ഗവ.മെഡിക്കൽ കോളേജിൽ നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്ന ആവശ്യവുമായി എം.പിമാർ രംഗത്ത്. മെഡിക്കൽ കോളേജിലെ പ്രതിസന്ധി സംബന്ധിച്ച് കഴിഞ്ഞ ദിവസം കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ സർക്കാർ ആശുപത്രികളിൽ നിന്നും റഫർ ചെയ്ത് മെഡിക്കൽ കോളേജിലെത്തുന്ന രോഗികളെ ഇപ്പോഴത്തെ സാഹചര്യത്തിൽ ഉൾക്കൊള്ളാൻ സാധിക്കാത്ത സ്ഥിതിയാണ്. ഹൃദയ ശസ്ത്രക്രിയയ്ക്ക് സമീപിക്കുന്നവർക്ക് ഏട്ട് മാസം വരെ കാത്തിരിക്കേണ്ട സ്ഥിതിയാണ്.
അടിയന്തര ഇടപെടൽ വേണമെന്ന് എം.പിമാർ
മദ്ധ്യകേരളത്തിലെ മൂന്ന് ജില്ലകളിലെ പാവപ്പെട്ട രോഗികളുടെ ആശ്രയമായ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ കാർഡിയോ തൊറാസിക്, കാർഡിയോളജി വിഭാഗങ്ങളോട് തുടരുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ടി.എൻ.പ്രതാപൻ എം.പി മുഖ്യമന്ത്രിയോടും ആരോഗ്യ മന്ത്രിയോടും ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ വേണം. കാർഡിയോളജി വിഭാഗം 24 മണിക്കൂറും പ്രവർത്തിക്കുന്ന സാഹചര്യം സൃഷ്ടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാർഡിയോളജി, കാർഡിയോ തൊറാസിക് സർജറി വിഭാഗങ്ങൾ വലിയ പ്രതിസന്ധിയിലാണെന്നും അടിയന്തരമായി ഡോക്ടർമാരെയും ജീ വനക്കാരെയും നിയമിക്കാൻ നടപടിയെടുക്കണമെന്നും രമ്യ ഹരിദാസ് എം.പി സർക്കാറിനോടാവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |