തിരുവനന്തപുരം: സംസ്ഥാനത്തെ ചെറുകിട തുറമുഖങ്ങളുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി വികസനം ഉറപ്പാക്കാനായി തുറമുഖവകുപ്പും കേരള മാരിടൈം ബോർഡും ചേർന്ന് നിക്ഷേപസംഗമം നടത്തും. ആയിരത്തിലേറെ തൊഴിലും 500 കോടി രൂപയുടെ നിക്ഷേപവുമാണ് ലക്ഷ്യം.
രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാംവാർഷികവുമായി ബന്ധപ്പെട്ട് മേയ് അവസാനവാരമാണ് സംഗമം. സംഗമത്തിലേക്ക് ആശയങ്ങളും നിർദേശങ്ങളും തേടാനായി ഏപ്രിൽ ആറിന് രാവിലെ ന് 'പ്രിസം" ഓൺലൈൻ മീറ്റും നടക്കും.
ആഗോള മാരിടൈം മേഖലയിലെ നിക്ഷേപകരുടെയും വിദഗ്ദ്ധരുടെയും ആശയങ്ങൾ തേടുകയും ഏകോപിപ്പിക്കുകയുമാണ് ലക്ഷ്യം.
വെയർഹൗസ്, ഡ്രൈഡോക്ക്, വാട്ടർ സ്‌പോർട്സ്, ടാങ്ക് ഫാംസ്, സീവേജ് ട്രീറ്റ്‌മെന്റ് യൂണിറ്റ്, പായ്ക്കപ്പൽ, സീപ്ലെയിൻ, ഇൻലാന്റ് മരീന, റോറോ സർവീസ്, ക്രൂസ് ഷിപ്പിംഗ്, മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട്, സാൻഡ് പ്യൂരിഫേക്കേഷൻ യൂണിറ്റ്, ഫിഷ് ഇംപോർട്ട് ആൻഡ് പ്രൊസസിംഗ് യൂണിറ്റ്, എൽ.പി.ജി ടെർമിനൽ, ബങ്കർ പോർട്ട് കൺസ്ട്രക്ഷൻ, ഉരു സർവീസ്, തുറമുഖങ്ങളുടെ പശ്ചാത്തലവികസനം എന്നിവയാണ് ചർച്ചയാവുക. വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ നേതൃത്വത്തിൽ തുറമുഖവകുപ്പും പോർട്ട് മാരിടൈം വകുപ്പും രണ്ടുമാസമായി വിവിധതലങ്ങളിൽ ഇതിനായുള്ള യോഗങ്ങളും ചർച്ചകളും നടത്തുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |