SignIn
Kerala Kaumudi Online
Friday, 29 March 2024 1.06 AM IST

സി.വി രാമൻപിള്ള

cv-raman-pillai
cv raman pillai

 സി.വി രാമൻപിള്ള (1858 മേയ് 19 - 1922 മാർച്ച് 22)

. 1858 മേയ് 19ന് തിരുവനന്തപുരം കൊച്ചുകണ്ണാർ വീട്ടിൽ പനവിളാകത്ത് നീലകണ്ഠപ്പിള്ളയുടെയും കണ്ണങ്കര പാർവതിപ്പിള്ളയുടെയും മകനായി ജനനം.

. സംസ്കൃത,ആയുർവേദ താന്ത്രിക പഠനങ്ങൾക്കൊപ്പം സി.വി രാമൻപിള്ള തിരുവനന്തപുരത്തെ ആദ്യ ഇംഗ്ളീഷ് സ്കൂളിൽ തന്റെ പഠനം നടത്തി.

. ഹിസ് ഹൈനസ് മഹാരാജാ കോളേജിൽ (നിലവിലെ യൂണിവേഴ്സിറ്റി കോളേജ് ) ബിരുദ പഠനം പൂർത്തിയാക്കി.

. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് 1881ൽ ബി.എ പഠനം ഏഴാം റാങ്കോടെ പൂർത്തിയാക്കി.

. കേരള പാട്രിയോട്ട് എന്ന മാസിക ആരംഭിച്ചു.

. ആദ്യ വിവാഹം പരാജയപ്പെട്ടതിനെ തുടർന്ന് നാടുവിട്ട് ഹൈദരാബാദിലേക്ക് പോയി

. ഈ യാത്ര അദ്ദേഹത്തിന് പ്രമുഖ രാജസ്ഥാനങ്ങളെ നേരിട്ട് കണ്ടു മനസിലാക്കാൻ സഹായിച്ചു

. 1887- ൽ 30-ാമത്തെ വയസിൽ പതിനാറുകാരിയായ പരുന്താനി കിഴക്കേവീട്ടിൽ ഭാഗീരഥിയമ്മയെ വിവാഹം കഴിച്ചു

. നിയമപഠനം പാതിവഴിയിൽ ഉപേക്ഷിച്ച് ചെന്നൈയിൽ സർക്കാർ പ്ളീഡർ പരീക്ഷയ്ക്ക് പഠിച്ചു. അതും പാതിവഴിയിൽ മതിയാക്കി ഹൈക്കോടതിയിൽ ശിരസ്താദാർ (ക്ളർക്ക്) ആയി ജോലി നോക്കി.

. 1905 ൽ സർക്കാർ പ്രസ് വിഭാഗത്തിൽ സൂപ്രണ്ടായി ജോലിയിൽ നിന്ന് വിരമിച്ചു.

. 1904ൽ ഭാഗീരഥിയമ്മയുടെ മരണ ശേഷം അവരുടെ മൂത്തസഹോദരിയും രാജാരവി വർമ്മയുടെ ഇളയ സഹോദരൻ സി. രാജ രാജവർമ്മയുടെ വിധവയുമായ ജാനകി അമ്മയെ വിവാഹം കഴിച്ചു
. 1918ൽ സി.വി. തിരുവിതാംകൂർ ടെക്സ്റ്റ് ബുക്ക് കമ്മിറ്റി അദ്ധ്യക്ഷനായി. പരീക്ഷാ ബോർഡ് മെമ്പറായി

. മലയാളിസഭയിലും മലയാളി, മിതഭാഷി, വഞ്ചിരാജ് എന്നീ പത്രികകളുടെ പിന്നിലും പ്രവർത്തിച്ചു

. മലയാളി മെമ്മോറിയലിനു പിന്നിൽ പ്രവർത്തിച്ച ബുദ്ധികേന്ദ്രങ്ങളിലൊന്ന്

. കേരള സ്കോട്ട് എന്നറിയപ്പെടുന്ന സി.വി 1922 മാർച്ച് 21ന് 63-ാം വയസിൽ അന്തരിച്ചു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.